ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ; തീരുമാനം മെയ് മൂന്നിന് ; സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം പരിഗണനയില്‍
ന്യൂഡൽഹി : ന്യൂഡല്‍ഹി : കോവിഡ് തീവ്രബാധിത മേഖലകളില്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ മെയ് മൂന്നിന് തീരുമാനം എടുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ മെയ് മൂന്നിന് ശേഷവും തുടരണമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ ആവശ്യപ്പെട്ടു. ഗോവ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
അടച്ചിടല്‍ ഘട്ടംഘട്ടമായി മാത്രമേ പിന്‍വലിക്കാവൂ എന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നിര്‍ദേശിച്ചു. അതേസമയം കോവിഡ് തീവ്രബാധിതമല്ലാത്ത മേഖലകളില്‍ കൂടുതല്‍ ഇളവ് നല്‍കിയേക്കും. വ്യത്യസ്ത മേഖലകള്‍ക്ക് വ്യത്യസ്ത പരിഗണനയാണ് പരിഗണിക്കുന്നതെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം പരിഗണനയിലാണെന്നും മോദി അറിയിച്ചു. ലോക്ക്ഡൗണിന് ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുത്തത്.