ലാവലിന്‍: സിബിഐ യ്ക്ക് തിരിച്ചടി
ഡല്‍ഹി : എസ്‌എന്‍ സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. കേസില്‍ പിണറായി വിജയന്‍ അടക്കമുള്ള മൂന്നു പ്രതികളെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്ന് സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
എന്നാൽ രണ്ടു കോടതികളും മൂന്ന് പ്രതികളെ വെറുതെ വിട്ടതാണെന്നു സുപ്രീം കോടതി വ്യക്തമാക്കി. അതിനാൽ ശക്തമായ വാദങ്ങൾ ഉന്നയിക്കേണ്ടിവരുമെന്ന് സിബിഐയോട് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ഒരു കുറിപ്പ് തയാറാക്കിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. അത് കോടതിയിൽ സമർപ്പിക്കാൻ അനുമതി നൽകി.
സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം എതിര്‍വാദം ഉന്നയിക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസായതിനാല്‍ ഉടന്‍ തന്നെ അന്തിമവാദം ആരംഭിക്കണമെന്ന് സിബിഐ മുന്‍പ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസ് യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണ ജസ്റ്റിസ് ലളിത് കേസ് കേൾക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു. 2017 ഒക്ടോബറിലാണ് ലാവലിൻ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഒന്നാം പ്രതിയായിരുന്ന മുന്‍ ഊര്‍ജജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, എട്ടാം പ്രതി മുന്‍ ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണ കോടതി നടപടി 2017 ഓഗസ്റ്റ് 23ന് ഹൈക്കോടതി ശരിവച്ചിരുന്നു.
ഇത് ചോദ്യം ചെയ്താണ് സിബിഎയുടെ ഹര്‍ജി. കുറ്റപത്രം പൂര്‍ണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലവില്‍ പ്രതി പട്ടികയിലുള്ളവര്‍ നല്‍കിയതാണ് മറ്റ് ഹര്‍ജികള്‍.