കൊച്ചി മെട്രോ ഇന്ന് മുതല്‍ വീണ്ടും ഓടിത്തുടങ്ങും
കൊച്ചി: കൊച്ചി മെട്രോ ഇന്ന് മുതല്‍ വീണ്ടും സര്‍വീസ് നടത്തും. ഇതിന്റെ ഭാഗമായി മെട്രോ ടെയിനുകളും സ്റ്റേഷനുകളും പൂര്‍ണ്ണമായും അണുവിമുക്തമാക്കി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് 168 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സര്‍വ്വീസ് പുനരാരംഭിക്കുന്നത്. അതേസമയം, മെട്രോയുടെ സര്‍വീസ് പേട്ട വരെ നീട്ടിയെന്ന പ്രത്യേകതയുമുണ്ട്.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രക്കാരുടെ സുരക്ഷ പരമാവധി ഉറപ്പാക്കിയാണ് സര്‍വീസ് നടത്തുക. ഇതിന്റെ ഭാഗമായി യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ട്രെയിനിലെ പരമാവധി ഊഷ്മാവ് 26 സിഗ്രി സെല്‍ഷ്യസായി നിജപ്പെടുത്തും. ശരീരത്തിന്റെ ഊഷ്മാവ് പരിശോധിച്ച ശേഷം മാത്രമാകും യാത്രക്കാരെ അകത്തേയ്ക്ക് പ്രവേശിപ്പിക്കുക. യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള സമ്പർക്കം പരമാവധി കുറയ്ക്കുന്നതിന് പണം പ്രത്യേകം ഒരുക്കിയ പെട്ടിയില്‍ നിക്ഷേപിക്കുമ്ബോള്‍ മെഷീനില്‍ നിന്നും ടിക്കറ്റ് ലഭ്യമാക്കും.
പരമാവധി വായു സഞ്ചാരം സാധ്യമാക്കാന്‍ ഓരോ സ്റ്റേഷനുകളിലും 20 സെക്കന്റ് വീതം ട്രെയിന്‍ നിര്‍ത്തിയിട്ടും കൂടാതെ ഓരോ സര്‍വീസിന് ശേഷവും ട്രെയിന്‍ അണുനശീകരണം നടത്തും. കൊറോണയുടെ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോ യാത്രാ നിരക്കുകള്‍ കുറച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് പ്രകാരം 20 രൂപയ്ക്ക് 5 സ്റ്റേഷനുകള്‍ വരെ യാത്ര ചെയ്യാം. ഏറ്റവും കൂടിയ നിരക്ക് 50 രൂപയാക്കിയിട്ടുണ്ട്. നേരത്തെ ഇത് 60 രൂപയായിരുന്നു. ഇന്ന് മുതല്‍ മെട്രോ സര്‍വീസ് പേട്ടയിലേക്കും നീളുകയാണ്. നിലവില്‍ ആലുവ മുതല്‍ തൈക്കൂടം വരെയായിരുന്നു മെട്രോ സര്‍വീസ് നടത്തിയിരുന്നത്. തൃപ്പൂണിത്തുറ വരെ സര്‍വീസ് നടത്തുന്നതിനുള്ള നിര്‍മ്മാണ ജോലികളും പുരോഗമിക്കുകയാണ്.