ജാമിയയിൽ പോലീസ് നോക്കി നിൽക്കേ ജയ് ശ്രീറാം മുഴക്കി സമരക്കാർക്ക് നേരെ വെടിവയ്പ്പ്; അക്രമി രക്ഷപെട്ടു
ന്യൂഡൽഹി: ജാമിയ മിലിയ വിദ്യാർഥികൾ നടത്തിയ ലോങ് മാർച്ചിലേക്ക് പാഞ്ഞ്‌കയറിയ അക്രമി നടത്തിയ വെടിവെയ്‌പിൽ വിദ്യാർഥിക്ക് പരിക്ക്. ആർക്കാണ് ആസാദി വേണ്ടതെന്ന് ചോദിച്ച് ജയ്‌ശ്രീറാം വിളിച്ചാണ് അക്രമി വെടിവെച്ചത്. അക്രമി തോക്കുമായി അക്രമം നടക്കുമ്പോൾ ഡൽഹി പോലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. അക്രമിയെ തടയാനോ പിടികൂടാനോ ശ്രമിച്ചില്ല എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ജാമിയ കോഡിനേഷൻ കമ്മിറ്റി നടത്തിയ മാർച്ചിനിടയിലേക്ക് തോക്കുമായി ഇയാൾ പാഞ്ഞുകയറുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ‘ഹം ഗാന്ധിവാലാ ഹെ’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജാമിയ ക്യാന്പസിൽനിന്നും മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപമായ രാജ്ഘട്ടിലേക്ക് ആണ് ലോങ് മാർച്ച് സംഘടിപ്പിച്ചിരുന്നത്. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റി.