"ജെഎന്‍യു കമ്യൂണിസ്റ്റുകാരുടെ കൂടാരം'; അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍; മറ്റു സർവകലാശാലകൾക്കും ഭീഷണി
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ച് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത് തങ്ങളെന്ന അവകാശവാദവുമായി തീവ്ര വലത് സംഘടനയായ ഹിന്ദു രക്ഷാദള്‍. ആക്രമത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് സംഘടനയുടെ നേതാവ് പിങ്കി ചൗധരി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
'കമ്യൂണിസ്റ്റുകാരുടെ കൂടാരാമാണ് ജെഎന്‍യു. ഇത്തരം കൂടാരങ്ങള്‍ അനുവദിക്കില്ല. മതങ്ങള്‍ക്കെതിരായ അവരുടെ നിലപാട് രാജ്യദ്രോഹമാണ്. രാജ്യത്തെ മറ്റ് പല സര്‍വകലാശാലകളിലും സമാന നടപടികളുമായി രംഗത്തെത്തും.'-വീഡിയോയില്‍ പറയുന്നു.