Wednesday, May 08, 2024
 
 
⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് ⦿ ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു ⦿ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് ⦿ വൈദ്യുതി റെഗുലേറ്ററി  കമ്മീഷൻ പൊതുതെളിവെടുപ്പ് 15 ന് ⦿ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം  മേയ് 08ന് ⦿ കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതിയിടപെട്ടു, മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ⦿ 'ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു'; കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ ⦿ നടി കനകലത അന്തരിച്ചു ⦿ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു ⦿ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു ⦿ പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു ⦿ മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി, ആരോപണം ഉന്നയിച്ചവർ മാപ്പുപറയണം; സിപിഐഎം ⦿ സൗജന്യ തൊഴില്‍ പരിശീലനം ⦿ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്ഷോപ്പ് ⦿ അധ്യാപകർക്കുള്ള കൈറ്റിന്റെ എഐ പരിശീലനം ആദ്യ ബാച്ച് പൂർത്തിയായി ⦿ ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും;  മുന്നൊരുക്കം സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ⦿ തീയതി നീട്ടി ⦿ വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം
News

നാഷണല്‍ മെഡിക്കല്‍ ബില്ലിനെതിരെ സമരം ശക്തമാക്കന്‍ ഐഎംഎ

31 July 2019 04:07 PM

തിരുവനന്തപുരം; അശാസ്ത്രീയമായ രീതിയില്‍ രാജ്യത്ത് നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പിലാക്കുന്നതിന് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം ശക്തമാക്കാന്‍ തീരുമാനം. ബില്‍ നാളെ (വ്യാഴം) രാജ്യസഭയില്‍ പരിഗണിക്കാനിരിക്കെ ബില്‍ നടപ്പാക്കരുതെന്ന് ഐഎംഎ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാത്ത പക്ഷം സമരം ശക്തമാക്കാനാണ് ഐഎംഎയുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി ബുധനാഴ്ച വൈകുന്നേരം 6 മണിമുതല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്ഭവന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് ഐഎംഎ. കെജിഎംഒഎ, കെജിഎംസിറ്റിഎ, പിജി അസോസിയേഷന്‍, തുടങ്ങിയവര്‍ പങ്കാളികളാകും. രാജ്യത്ത് യോഗ്യയില്ലാത്ത മൂന്നരലക്ഷം വ്യാജ ഡോക്ടര്‍മാരെ സൃഷ്ടിക്കാനുള്ള ഈ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും ഡോ. സുള്‍ഫി അറിയിച്ചു. വ്യാഴാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കുന്ന ഈ ബില്‍ പാസായാല്‍ രാജ്യത്തെ ആധുനിക വൈദ്യസാസ്ത്രത്തിന്റെ കറുത്ത അധ്യായമായിരിക്കും ഇത് . നമ്മളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് കൃത്യമായ യോഗ്യത ഉണ്ടായിരിക്കണം എന്ന് ഉറപ്പാക്കേണ്ടത് പൊതു ജനങ്ങളാണ് അതിനാല്‍ പൊതുജനങ്ങല്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്‍തുണ ഈ വിഷയത്തില്‍ ഉണ്ടാകണമെന്നും ഡോ. സുള്‍ഫി അഭ്യര്‍ത്ഥിച്ചു.

ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാരുടെ ജീവന്‍മരണ പോരാട്ടമാണ് ഈ ബില്ല് നടപ്പിലാക്കാന്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതന്‍ പറഞ്ഞു. അതിനാല്‍ ഒരു കാരണവശാലും ഈ പിന്‍ നടപ്പില്‍ വരുത്താന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നു ഡോ. സുഗതന്‍ പറഞ്ഞു.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിലവിലെ മെഡിക്കല്‍ കൗണ്‍സിലിനെ തകര്‍ത്തു കൊണ്ടുള്ള ബില്ലാണെന്ന് ഐഎംഎ നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. മാര്‍ത്താണ്ഡപിള്ള പറഞ്ഞു. 2014 മുതല്‍ ഐഎംഎയും മറ്റ് സംഘടനകളും നല്‍കിയ നിര്‍ദ്ദേശങ്ങല്‍ ഒന്നും അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് നടപ്പിലാക്കുന്നത് കൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുകയോ, പൊതുജനാരോഗ്യം മികച്ച രീതിയില്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതിലില്ല. ആകെയുള്ളത് നിലവിലുള്ള നിലവാരം തകര്‍ക്കാനുള്ള തീരുമാനങ്ങല്‍ മാത്രമാണെന്നും ഡോ. മാര്‍ത്താണ്ഡപിള്ള ആരോപിച്ചു.

ഈ ബില്‍ രാജ്യത്തെ ആരോഗ്യ രംഗത്തെ പിന്നോട്ട് അടിക്കുന്ന പിന്‍തിരിപ്പന്‍ നയമാണ് നടപ്പിലാകാന്‍ പോകുന്നതെന്ന് ഐഎംഎ സ്റ്റുഡന്‍സ് നെറ്റ് വര്‍ക്ക് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീജിത്ത്.എന്‍.കുമാര്‍ പറഞ്ഞു. ഇത് നടപ്പിലായാല്‍ രാജ്യത്തെ ആയുര്‍ദൈര്‍ഘ്യവും, മാതൃ- ശിശു മരണ നിരക്ക് വര്‍ദ്ധിക്കുകയേയുള്ളൂ, ഇത്രത്തോലം വികസിച്ച മോഡേണ്‍ മെഡിസന്‍ ഇത് നടപ്പിലായാല്‍ നൂറ് വര്‍ഷത്തേക്ക് പിന്നോട്ട് പോകുകയേയുള്ളൂവെന്നും ഡോ. ശ്രീജിത്ത് ആരോപിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ക്കെ പുറമെ ഐഎംഎ സ്റ്റുഡന്‍സ് നെറ്റ്വര്‍ക്ക് വൈസ് പ്രസിഡന്റ് ഡോ. അജിത് പോള്‍, സംസ്ഥാന കണ്‍വീനര്‍ അര്‍ജുന്‍ പിസി, ഡോ. ദേവകുമാര്‍(കെജിഎംസിറ്റിഎ), ഡോ. സനല്‍ (കെജിഎംഒഎ), പിജി അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറിമാരായ ഡോ. ജിഷ്ണു, ഡോ. പ്രണവ് പിജി, സംസ്ഥാന കമ്മിറ്റി അംഗം ഡോ. അനന്ദു, ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. ആനന്ദ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration