Wednesday, May 15, 2024
 
 
⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗ്രോത്ത് പൾസ്: നിലവിലുള്ള സംരംഭകർക്കു പരിശീലനം ⦿ ചുരുക്കപ്പട്ടിക ⦿ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന് ⦿ പരിശീലനം ⦿ സർട്ടിഫിക്കറ്റ് കോഴ്സ് പത്താമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസ് ⦿ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
News

അമിത വൈദ്യുതി ബില്‍: ഹൈക്കോടതി വിശദീകരണം തേടി

15 June 2020 01:47 PM

കൊച്ചി: ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് വൈദ്യുതി ബില്ലിലുണ്ടായ വന്‍ വര്‍ധനവില്‍ ഹൈക്കോടതി കെഎസ്‌ഇബിയോട് വിശദീകരണം തേടി. ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ സ്വദേശി നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. ഹർജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. ലോക്ക്ഡൗണ്‍ കാലത്തെ ശരാശരി ബില്ലിങ് രീതിയില്‍ അപാകതയുണ്ടെന്ന് വ്യാപക ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, കെഎസ്‌ഇബി ഇക്കാര്യം നിഷേധിക്കുകയാണ്. ഇതിനിടെ, സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. ശരാശരി ബില്ല് തയ്യാറാക്കിയതിവെ അശാസ്ത്രീയും ബില്‍ തയ്യാറാക്കാന്‍ വൈകിയതുമാണ് തുക കൂടാന്‍ കാരണമാതെന്നാണ് ആരോപണം. പലയിടത്തും വീടുകളില്‍ പതിന്‍മടങ്ങ് വര്‍ധനവാണുണ്ടായത്. ലോക്ക് ഡൗണ്‍ കാരണം പ്രവര്‍ത്തിക്കാനാവാതിരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ വരെ അമിതമായ ബില്ല് നല്‍കിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ലോക്ക്ഡൗണ്‍ കാരണം വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മീറ്റര്‍ റീഡിങ് നടത്താന്‍ കഴിയാത്തതിനാലാണ് കെഎസ്‌ഇബി ശരാശരി ബില്ലിങ് രീതി നടപ്പാക്കിയത്. ഫെബ്രുവരി മുതല്‍ നേരിട്ട് റീഡിങ് നടത്താനാവാത്തതിനാല്‍ നാലു മാസത്തെ റീഡിങ് ഒന്നിച്ചെടുത്ത് അതിന്റെ ശരാശരി കറണ്ടാണ് ബില്‍ തയ്യാറാക്കിയത്. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ഉപഭോഗം താരതമ്യേന കുറവായിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടിയെന്നാണ് കെഎസ്‌ഇബി പറയുന്നത്. ലോക്ക്ഡൗണ്‍ നീണ്ടതോടെ വൈദ്യുതോപയോഗം വന്‍തോതില്‍ ഉയര്‍ന്നതാണ് ബില്ല് കൂടാന്‍ കാരണമെന്നാണ് കെഎസ്‌ഇബിയുടെ വാദം. എന്നാല്‍, ഇതുവരെയില്ലാത്ത വര്‍ധനവ് കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായതോടെ വന്‍ പ്രതിഷേധമുയരുകയാണ്. എന്നാല്‍, ശരാശരി ബില്‍ തയ്യാറാക്കിയപ്പോള്‍ ഏപ്രില്‍, മെയ് മാസങ്ങളിലെ ഉയര്‍ന്ന ഉപഭോഗത്തിന്റെ ഭാരം കൂടി ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തെ ബില്ലിലും പ്രതിഫലിക്കുകയായിരുന്നു. മാത്രമല്ല, ദൈ്വമാസ ബില്ലിംഗില്‍ 60 ദിവസം കൂടുമ്പോൾ ബില്‍ തയ്യാറാക്കേണ്ടതാണങ്കിലും പലയിടത്തും 70 ദിവസത്തിലേറെ കഴിഞ്ഞാണ് ബില്‍ തയ്യാറാക്കിയത്. 240 യൂനിറ്റ് വരെ സബ്‌സിഡി ഉണ്ടെങ്കിലും ശരാശരി ബില്‍ വന്നതോടെ പലര്‍ക്കും സബ്‌സിഡി നഷ്ടമായതും ബില്‍ തുക കൂടാന്‍ കാരണമായി. പ്രതിഷേധം വ്യാപകമാവുമ്ബോഴും തങ്ങളുടെ വാദത്തില്‍ കെഎസ്‌ഇബി ഉറച്ചുനില്‍ക്കുകയാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration