ഡൽഹി സംഘർഷം : മരണം ഏഴായി; ത്തിടങ്ങളില്‍ നിരോധനാജ്ഞ
ന്യൂഡൽഹി : വടക്കുകിഴക്കൻ ഡൽഹിയിൽ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി, 105 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മരിച്ചവരിൽ ഒരാൾ പൊലീസുദ്യോഗസ്ഥനാണ്. ആറ് നാട്ടുകാരാണ് മരിച്ചത്. പിടിഐ ആണ് വിവരം റിപ്പോർട്ട് ചെയ്യുന്നത്.
അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിലെ കലാപസമാനമായ അന്തരീക്ഷം വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തരസെക്രട്ടറിയടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മൗജ്‌പുരിലും ബ്രഹ്മപുരിയിലും ഇന്നു രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. ബ്രഹ്മപുരിയില്‍ പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷമുണ്ടായ പ്രദേശത്തെ എംഎല്‍എമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പേരു ചോദിച്ചാണ് ആക്രമണം നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. അഞ്ച് മെട്രോസ്റ്റേഷനുകള്‍ അടച്ചു. വടക്കു കിഴക്കൻ ഡൽഹിയിൽ സ്കൂളുകൾ അടച്ചു. പൊലീസ് അക്രമികൾക്കൊപ്പമാണെന്നു മൗജ്പുരി നിവാസികൾ ആരോപിച്ചു.
അതേസമയം കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. അക്രമം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാമെന്നു ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ കമ്മിഷണര്‍ രാജേഷ് ഖുറാന ആം ആദ്മി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. എട്ട് സിആർപിഎഫ് കമ്പനി സേനയും റാപിഡ് ആക്‌ഷൻ ഫോഴ്സും വനിതാ സുരക്ഷാ സേനയും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം പൗരത്വ നിയമത്തിനെതിരെ ജാഫറാബാദിൽ റോഡ് ഉപരോധിച്ചുള്ള സമരം തുടരുകയാണ്.