മരണം 50; ഹൈദരാബാദില്‍ നിരവധി കോളനികള്‍ വെള്ളത്തിനടിയില്‍
ഹൈദരാബാദ്: നൂറ്റാണ്ടിന് ശേഷമുണ്ടായ ഏറ്റവും വലിയ പ്രളയത്തിലും അതിൻറെ ദുരിതങ്ങളിലും മുങ്ങി ഹൈദരാബാദ്.
50 പേര് മരിക്കുകയും നിരവധി കോളനികള്‍ വെള്ളത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് അധികൃതര്‍ സൈന്യത്തിെന്റ സഹായം തേടി. കനത്ത മഴയില്‍ വീടുകള്‍ തകര്‍ന്നും വെള്ളത്തില്‍ ഒലിച്ചുപോയുമാണ് കൂടുതല്‍ മരണങ്ങളുണ്ടായത്.
ഹൈദരാബാദില്‍ മാത്രം 19 പേര് മരിച്ചു. 12 പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അല്‍ ജുബൈല്‍ കോളനി, നദീം കോളനി തുടങ്ങിയ ഇടങ്ങളിലെല്ലാം ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിലാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം പൂര്‍ണമായി വെള്ളത്തിലായി.