ഇന്ന് 12 പേര്‍ക്ക് കൊറോണ; അടുത്ത ഘട്ടം സമ്പർക്കം വഴിയുള്ള വ്യാപനം, ജാഗ്രത വേണം; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ അഞ്ചുപേര്‍ക്കും മലപ്പുറത്ത് മൂന്നുപേര്‍ക്കും പത്തനംതിട്ട,ആലപ്പുഴ,തൃശ്ശൂര്‍,പാലക്കാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നുമെത്തിയ 4 പ്രവാസികള്‍ക്കും, 8 അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍ക്കുമാണ്.
ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 642 ആയി ഉയര്‍ന്നു. 142 പേരാണ് ചികിത്സയിലുള്ളത്. 72000 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 71545 പേരും ആശുപത്രികളില്‍ 455 പേരും നിരീക്ഷണത്തിലുണ്ട്. നിലവില്‍ സംസ്ഥാനത്ത് 33ഹോട്ട്സ്പോട്ടുകളാണുള്ളത്. കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍, കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. 119 പേരെ പുതുതായി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. ഇതുവരെ 46,958 സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 45,527 എണ്ണത്തിലും ഫലം നെഗറ്റീവ് ആണ്.
കേരളത്തിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. മുൻകരുതൽ നടപടികൾ ഫലം കണ്ടു. ബ്രേക്ക് ദി ചെയിൻ,ക്വാറന്റൈൻ, റിവേഴ്‌സ് ക്വാറന്റൈൻ എന്നിവ തുടരണം. അടുത്ത ഘട്ടം സമ്പർക്ക വ്യാപനമാണെന്നും അതിനാൽ കടുത്ത ജാഗ്രത വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.