Wednesday, May 01, 2024
 
 
⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം
News

തടഞ്ഞുവെച്ച 10 ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചു

19 June 2020 09:48 AM

ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലെ ആക്രമണത്തിനിടെ ചൈന പിടികൂടിയിരുന്ന പത്ത് ഇന്ത്യന്‍ സൈനികരെ വിട്ടയച്ചു. ഒരു ലഫ്റ്റനന്റ് കേണല്‍, മൂന്ന് മേജര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തെയാണ് ചൈന വിട്ടയച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു മോചനമെന്ന് ദി ഹിന്ദു പോര്‍ട്ടല്‍ തങ്ങളുടെ സോഴ്സുകളെ അവലംബിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. മേജര്‍ ജനറല്‍ തലത്തില്‍ ഇരുകൂട്ടരും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സൈനികരെ വിട്ടയയ്ക്കാന്‍ ചൈന സമ്മതിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ഈ സൈനികര്‍ ഉപദ്രവിക്കപ്പെട്ടിട്ടില്ല.

ഈ സംഭവത്തില്‍ ഇന്ത്യന്‍ സൈനികരെയാരെയും കാണാതായിട്ടില്ലെന്ന് സൈന്യം പിന്നീടിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തിനിടയിലാണ് ചൈന പത്തുപേരെ തടഞ്ഞുവെച്ചത്.

അതെസമയം ചൈനീസ് ആക്രമണം നേരിടുമ്ബോള്‍ ഇന്ത്യന്‍ സൈനികരുടെ പക്കല്‍ ആയുധങ്ങളില്ലാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. കോണ്‍ഗ്രസ്സാണ് ഈ പ്രശ്നം ഉന്നയിക്കുന്നത്. ഇത്രയും വലിയ ആക്രമണം നടന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യന്‍ സൈന്യം വെടിവെയ്ക്കാതിരുന്നതെന്ന ചോദ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും രംഗത്തുണ്ട്.

1996ലെ കരാര്‍ പ്രകാരം ഇത്തരം സന്ദര്‍ഭങ്ങളില്‍ സായുധരാകരുതെന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറയുന്നത്. എന്നാല്‍ ഈ വിശദീകരണം മുന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡറായിരുന്ന ലഫ്. ജനറല്‍ എച്ച്‌എസ് പനാഗ് തള്ളിക്കളയുന്നു. 1996ലെ കരാര്‍ അതിര്‍ത്തി മാനേജ്മെന്റുമായി ബന്ധപ്പെട്ടതാണ്. അത് തന്ത്രപരമായ ഒരു സൈനിക സാഹചര്യത്തെ നേരിടാനുള്ളതല്ല. അതിര്‍ത്തിയിലെ സൈനികരുടെ ജീവന് ഭീഷണിയുള്ള സന്ദര്‍ഭത്തില്‍ സ്ഥലത്തുള്ള കമാന്‍ഡര്‍ക്ക് എല്ലാത്തരം ആയുധങ്ങളും ഉപയോഗിക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration