Thursday, July 31, 2025
 
 
⦿ 30 കോടി ആവശ്യപ്പെട്ട് കൊച്ചിയിൽ ഹണിട്രാപ് ⦿ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന നിലപാടിലുറച്ച് കാന്തപുരം ⦿ ധർമസ്ഥലയിലെ പരാതിക്കാരൻ മുസ്‌ലിം, പിന്നിൽ കേരള സർക്കാർ; ആരോപണവുമായി ബിജെപി നേതാവ് ആർ അശോക ⦿ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി ⦿ ചേർത്തലയിൽ ആൾ താമസമില്ലാത്ത വീടിനു സമീപം ശരീര അവശിഷ്ടങ്ങൾ ⦿ ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍ ⦿ ഓപ്പറേഷൻ മഹാദേവ്: പഹൽഗാം ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേരെ വധിച്ചു ⦿ അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം ⦿ എം.ആർ അജിത്കുമാറിന് എക്‌സൈസ് കമ്മിഷണറായി പുതിയ നിയമനം ⦿ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജി വെച്ചു ⦿ എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ⦿ 'സ്‌കൂൾ സമയമാറ്റം തുടരും'; വി ശിവന്‍കുട്ടി ⦿ “ആളുകള്‍ക്ക് മടുത്താല്‍ അഭിനയം നിര്‍ത്തും പിന്നെ ബാഴ്സലോണയിൽ ഊബർ ഡ്രൈവർ”; ഫഹദ് ഫാസിൽ ⦿ ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ⦿ കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു ⦿ ജയിൽചാടിയ ഗോവിന്ദച്ചാമി പിടിയിൽ ⦿ കായംകുളത്ത് ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു ⦿ ഭർത്താവിന് ജാമ്യം വാങ്ങിനൽകാമെന്നുപറഞ്ഞ് സൈനികൻ വീട്ടമ്മയെ ബലാത്സംഗംചെയ്തു ⦿ ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; ജില്ലാ പോലീസ് മേധാവിമാർക്ക് മാറ്റം ⦿ മഴ: രണ്ട് ജില്ലകളിലും 3 താലൂക്കുകളിലും വെള്ളിയാഴ്ച അവധി ⦿ അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരി ⦿ ഇന്ത്യ- യുകെ സ്വാതന്ത്ര്യ വ്യാപാര കരാറിന് അംഗീകാരം ⦿ വീരോചിതം ഈ യാത്രയയപ്പ്; കെടാനാളമായി സഖാവ് വി എസ് ⦿ അന്ത്യയാത്രയല്ലേ... വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല ⦿ വീണ്ടും എയർ ഇന്ത്യ അപകടം; വിമാനത്തിന് തീ പിടിച്ചു, യാത്രക്കാർ സുരക്ഷിതർ ⦿ ആലപ്പുഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി ⦿ ശിവഗംഗ കസ്റ്റഡി കൊലപാതകം;അജിത് കുമാറിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നൽകണം ⦿ നീലഗിരിയിൽ കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു ⦿ വിലാപയാത്രയ്ക്ക് കെഎസ്ആർടിസി പ്രത്യേക ബസ് ⦿ കണ്ണേ...കരളേ...വിഎസ്സേ.... ആ 'സമരയൗവനം' ഇനി ഓർമ്മ; വിപ്ലവ സൂര്യൻ വിടവാങ്ങുന്നു ⦿ ആയൂരിൽ വസ്ത്രവ്യാപാര ശാല ഉടമയും മാനേജരായ യുവതിയും മരിച്ച നിലയിൽ ⦿ പുറത്തുനിന്നുള്ള ആരും നിമിഷപ്രിയയുടെ മോചനത്തിനായുളള ശ്രമങ്ങൾ നടത്തേണ്ട എന്ന് കേന്ദ്രസർക്കാർ ⦿ കോഴിക്കോട് കാട്ടാന ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക് ⦿ കനത്ത മഴ, റെഡ് അലർട്ട്: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ⦿ യുപിഎസ്‌സി പരീക്ഷ; ഞായറാഴ്ച മെട്രോ സര്‍വ്വീസ് നേരത്തെ തുടങ്ങും

സാങ്കേതികവിദ്യയിലൂടെ കാർഷിക മുന്നേറ്റം

29 July 2025 10:10 PM

ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. കർഷക ഉൽപാദക സംഘടനകൾ (FPO), കർഷക ഉൽപാദക കമ്പനികൾ (FPC), കാർഷിക ബിസിനസ് സംരംഭങ്ങൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ ശാക്തീകരണത്തിനായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കാർഷിക മൂല്യ ശൃംഖലകൾ വികസിപ്പിക്കാനായി ‘കേര’ പ്രോജക്ട് നടപ്പാക്കി വരുന്നു.


കർഷക ക്ഷേമനിധി ബോർഡിന്റെ ഓൺലൈൻ പോർട്ടലിൽ ഇതിനകം 11,879 കർഷകർ അംഗങ്ങളായിട്ടുണ്ട്. എല്ലാ കൃഷിഭവനുകളെയും ഘട്ടംഘട്ടമായി സ്മാർട്ട് കൃഷിഭവനുകളാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. ഇത് കർഷക സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സഹായിക്കും. കർഷകർക്ക് വേഗത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കാനായി ‘കതിർ ആപ്പ്’, ഇ-ഓഫീസ് സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. കതിർ ആപ്പ് വഴിയുള്ള സാങ്കേതിക സേവനങ്ങളും കർഷകർ പ്രയോജനപ്പെടുത്തുന്നുണ്ട്.


തരിശുഭൂമികളിൽ വിവിധ വിളകൾ കൃഷി ചെയ്യാനും തരിശുഭൂമിയിലെ കൃഷി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ‘നവോത്ഥാൻ’ എന്ന പദ്ധതി ആവിഷ്‌കരിച്ചു. തരിശുൾപ്പടെയുള്ള ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാൻ കർഷകന് സാധിക്കുന്ന ‘ക്രോപ്പ് കൾട്ടിവേറ്റ്‌സ് കാർഡ്’ നടപ്പാക്കുന്നത് അന്തിമഘട്ടത്തിലാണ്.


പച്ചക്കറികളിലെ വിഷാംശം ശാസ്ത്രീയമായി നിരീക്ഷിക്കാൻ കേരള കാർഷിക സർവകലാശാലയുടെ കീഴിൽ വെള്ളായണി, കുമരകം, വെള്ളാനിക്കര, പടന്നക്കാട് എന്നിവിടങ്ങളിലായി നാല് പെസ്റ്റിസൈഡ് റെസിഡ്യൂ ടെസ്റ്റിംഗ് ലബോറട്ടറികൾ പ്രവർത്തിക്കുന്നു. കോൾനിലങ്ങളിലെ ശാസ്ത്രീയ നെൽകൃഷിക്കായി പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കിയിട്ടുണ്ട്.


കേരള കാർഷിക സർവകലാശാലയിൽ ഒരു ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ സ്ഥാപിക്കാൻ 23.49 കോടി രൂപയുടെ ഡി.പി.ആർ കിഫ്ബി പരിഗണനയിലാണ്. ഇത് കാർഷിക ഗവേഷണരംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി വെള്ളായണി കാർഷിക കോളേജിൽ അഗ്രിബിസിനസ് ഇൻക്യുബേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. 4500 സ്റ്റാർട്ടപ്പുകൾക്ക് ഇവിടെ പരിശീലനം നൽകിയിട്ടുണ്ട്. പുതിയതായി 50 ആഗ്രോ സർവീസ് സെന്ററുകൾ (കൃഷിശ്രീ സെന്ററുകൾ) ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാർഷിക കർമ്മസേനകളും രൂപീകരിച്ചിട്ടുണ്ട്. കേരള സംസ്ഥാന മെക്കനൈസേഷൻ മിഷന്റെ ആഭിമുഖ്യത്തിൽ നിലവിൽ 6252 സേവനദാതാക്കൾ പ്രവർത്തിച്ചുവരുന്നു. സാങ്കേതിക ഇടപെടലുകളിലൂടെയും നവീന പദ്ധതികളിലൂടെയും സർക്കാർ കാർഷിക മേഖലയെ കൂടുതൽ സുസ്ഥിരവും ഉത്പാദനക്ഷമവുമാക്കി മാറ്റുകയാണ്.


കരുത്തോടെ കേരളം- 96


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration