അന്താരാഷ്ട്ര സ്പോർട്സ് ബൈനിയൽ കോൺഫറൻസ് തിരുവനന്തപുരത്ത്: ഇന്ത്യയില്‍ നടക്കുന്നത് ഇതാദ്യം
സ്വകാര്യ വാഹനങ്ങള്‍ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കള്ള ടാക്സികള്‍ മൂലം നികുതിയിനത്തില്‍ കനത്ത നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
സ്വകാര്യ വാഹനം ടാക്സിയായി ഓടുന്നത് മോട്ടോര്‍ വാഹന നിയമത്തിന്‍റെ (സെക്ഷന്‍ 66) ലംഘനമാണ്. ഇത്തരം വാഹനങ്ങളുടെ വിവരം ശേഖരിക്കാനും വാഹന പരിശോധനകള്‍ കര്‍ശനമാക്കാനും ഗതാഗത മന്ത്രി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.
ചില പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്ബനികള്‍, ബാങ്കുകള്‍ എന്നിവ വ്യാപകമായി, കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങളെ ടാക്സിയാക്കി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. കള്ള ടാക്സികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല എന്ന കാര്യം പലര്‍ക്കും അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കോ ചിലവ് ചുരുക്കലിന്‍റെ ഭാഗമായി വാഹനങ്ങള്‍ വാടകയ്ക്കടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ മറവില്‍ സ്വകാര്യ വാഹനങ്ങള്‍ ടാക്സിയായി സര്‍വീസുകള്‍ നടത്തുന്നുണ്ട്. വാഹന ഉടമകളാണ് യാഥാര്‍ത്ഥ്യം മറച്ചു വെച്ച് ഇത്തരം പ്രവര്‍ത്തികള്‍ കൂടുതലായും ചെയ്യുന്നത്.