മന്ത്രിസഭയുടെ യുവ മുഖമായി മുഹമ്മദ് റിയാസ്
കോഴിക്കോട് കോട്ടൂളി സ്വദേശിയും മുന്‍ പൊലീസ് സൂപ്രണ്ടുമായ പി.എം അബ്ദുള്‍ ഖാദറിന്റെ മകനായ റിയാസ്, പഠിച്ചിരുന്നു സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലെ സ്കൂൾ പഠനകാലത്ത് എസ്എഫ്‌ഐയിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. എട്ടാം ക്ലാസ്സിൽ എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റായി. അടുത്ത വർഷം സ്‌കൂൾ കമ്മിറ്റിയുടെ യൂണിറ്റ് സെക്രട്ടറിയായി. കാലിക്കട്ടിലെ ഫാറൂക്ക് കോളേജിലെ പ്രീ-ഡിഗ്രി കാലത്ത് കോളേജിന്റെ ഒന്നാം വർഷ പ്രീ-ഡിഗ്രി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 1994 ൽ റിയാസ് ഫാറൂഖ് കോളേജിലെ എസ്‌എഫ്‌ഐ കമ്മിറ്റിയുടെ യൂണിറ്റ് പ്രസിഡന്റായി. അടുത്ത സമ്മേളനത്തിൽ അദ്ദേഹം യൂണിറ്റിന്റെ സെക്രട്ടറിയായി. ഫാറൂക്ക് കോളേജിൽ നിന്ന് 1996-97 കാലഘട്ടത്തിൽ കാലിക്കട്ട് സർവകലാശാലയിലെ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ പദവി നേടി. പിന്നീട് 1998 ൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായി. റിയാസ് ക്രമേണ എസ്‌എഫ്‌ഐയുടെ ഒരു പ്രധാന നേതൃത്വമായി മാറി. കോഴിക്കോട് ഫറൂഖ് കോളജില്‍ പ്രീഡിഗ്രി, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ റിയാസ് ലോ കോളജില്‍ നിന്ന് നിയമബിരുദവും നേടി.
1993ല്‍ സിപിഎം അംഗമായ റിയാസിനെ കേരളം ആദ്യമായി ശ്രദ്ധിച്ചത് 2009ല്‍. അന്ന് വീരേന്ദ്രകുമാറിന് നിഷേധിച്ച കോഴിക്കോട് സീറ്റില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്ന റിയാസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി. കന്നി മല്‍സരത്തില്‍ 838 വോട്ടുകള്‍ക്ക് എം കെ രാഘവനോട് പരാജയപെട്ടു. പിന്നീട് 2017ല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി. വൈകാതെ സിപിഎം സംസ്ഥാന സമിതിയിലുമെത്തി. പൗരത്വ നിയമ ഭേധഗതിക്കെതിരെയുളള സമരമടക്കം ദേശിയ തലത്തില്‍ ശ്രദ്ധ നേടിയ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഇക്കുറി ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചത് 28747 വോട്ടിന്. തോല്‍പ്പിച്ചത് കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിനെ. ഡിവൈഎഫ്ഐ പ്രവർത്തന കാലഘട്ടങ്ങളിൽ വിവിധങ്ങളായ പോരാട്ടഭൂമിയിൽ നിന്നും മന്ത്രി പദത്തിലേക്ക് എത്തുകയാണ് പി എ മുഹമ്മദ് റിയാസ്.