മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ'യുടെ താരനിര ഇങ്ങനെ
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വിന്റി-20യില്‍ ഇന്ത്യയ്ക്ക് ജയം. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നായകന് വിരാട് കോഹ് ലിയുടെയും ഇഷാന് കിഷന്റെയും അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 17.5 ഓവറില്‍ മറികടന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കെ.എല്‍. രാഹുലിനെ (0) ഇന്ത്യയ്ക്കു നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് ഇഷാന് കിഷനും കോഹ്ലിയും ചേര്‍ന്ന് ശ്രദ്ധാപൂര്‍വം ഇന്ത്യയെ മുന്നോട് നയിച്ചു. 32 പന്തില്‍ നാല് സിക്സും അഞ്ച് ഫോറും നേടി 56 റണ്‍സ് നേടിയ അരങ്ങേറ്റം ആഘോഷമാക്കിയ ഇഷാനെ റാഷിദാണ് പവലിയന് കയറ്റിയത്. ഋഷഭ് പന്ത് 13 പന്തില്‍ 26 റണ്‍സ് നേടി ഇന്ത്യന്‍ സ്കോര്‍ വേഗത്തില്‍ ഉയര്‍ത്തി. ശ്രേയസ് അയ്യര്‍ എട്ട് റണ്‍സ് നേടി പുറത്താകാതെ നിന്നു. കോഹ്ലി 49 പന്തില്‍ 73 റണ്‍സ് നേടി ഇന്ത്യ വിജയത്തിലെത്തിച്ചു.
ഇംഗ്ലണ്ടിനായി സാം കറന്, ക്രിസ് ജോര്‍ദാന്‍, റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെട്ടു. ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ ജോസ് ബട്ലറിനെ (0) ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. എന്നാല്‍, ജേസണ്‍ റോയ് (35 പന്തില്‍ 46), നായകന് ഓയിന്‍ മോര്ഗന് (20 പന്തില്‍ 28), ബെന്‍ സ്റ്റോക്സ് (21 പന്തില്‍ 24) തുടങ്ങിയവരുടെ മികവിലാണ് ഇംഗ്ലണ്ട് 164 റണ്‍സിലെത്തിയത്.
ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദറും താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറും ചഹലും ഓരോ വിക്കറ്റ് വീതവും നേടി.