രമണി പി നായർ, പി മോഹൻ രാജ് എന്നിവർ രാജിവച്ചു
കെപിസിസി സെക്രട്ടറി രമണി പി നായര്‍ രാജിവെച്ചു. തന്നെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിട്ടും സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രാജിവെക്കുകയായിരുന്നുവെന്ന് രമണി മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തന്നെ നേതൃത്വം കബളിപ്പിച്ചു. രാജിക്കത്ത് നാളെ പ്രതിപക്ഷ നേതാവിന് കൈമാറും.
\'സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളെ തഴഞ്ഞു. കെപിസിസി പ്രസിഡന്റ് പറഞ്ഞത് കേള്‍ക്കുമ്പോള്‍ അമ്പരപ്പ്. എനിക്ക് എപ്പോഴും പാര്‍ട്ടിയില്‍ നിന്നും കിട്ടുന്നത് അടിയാണ്. കഴിഞ്ഞ തവണ ഒഴിവാക്കിയതുകൊണ്ട് ഇത്തവണ ലഭിക്കുമെന്ന് വിശ്വസിച്ചു. കാലാകാലങ്ങളായി മാറ്റി നിര്‍ത്തുന്നു. ഇപ്പോള്‍ സീറ്റ് നല്‍കാമെന്ന് പാര്‍ട്ടി പറഞ്ഞതാണ്\'- രമണി പി നായര്‍ പറഞ്ഞു
പാര്‍ട്ടി തന്ന എല്ലാ സ്ഥാനവും രാജിവയ്ക്കുകയാണെന്നും രമണി അറിയിച്ചു.സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് രാജിവെച്ചിരുന്നു. പ്രതിഷേധസൂചകമായി അവര്‍ തല മുണ്ഡനം ചെയ്യുകയും ചെയ്തിരുന്നു
സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്നതിനു പിന്നാലെ കെ പി സി സി അംഗവും മുന്‍ ഡി സി സി പ്രസിഡന്റുമായി പി മോഹന്‍രാജ് രാജിവച്ചു. അപമാന ഭാരത്താല്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വയ്ക്കുകയാണെന്നായിരുന്നു പത്തനംതിട്ടയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ആറന്മുള സീറ്റ് വാഗ്ദാനം നല്‍കി തന്നെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും പി മോഹന്‍ രാജ് ആരോപിച്ചു.
ആറന്‍മുളയില്‍ മല്‍സരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. ഇതിനിടയില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് അറിയുന്നത് ആറന്‍മുളയില്‍ തനിക്ക് അവസരം ലഭിക്കില്ലെന്നുള്ളത്. കഴിഞ്ഞ കോന്നി ഉപതിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് എം പിയും പ്രമാടം പഞ്ചായത്ത് പ്രസിഡന്റായിരുന്ന റോബിന്‍ പീറ്ററും തന്നെ കാലുവാരി തന്നെ തോല്‍പ്പിക്കുകയായിരുന്നുവെന്നും, കോന്നിയില്‍ തന്നെ പരാജയപ്പെടുത്താന്‍ കാരണമായ ആള്‍ക്ക് തന്നെ സീറ്റ് നല്‍കിയത് അപമാനിക്കല്‍ ആണെന്നും മോഹന്‍ രാജ് പറഞ്ഞു.
അപമാനം സഹിച്ചു കോണ്‍ഗ്രസില്‍ തുടരുന്നില്ലെന്നും, കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും മോഹന്‍ രാജ് വ്യക്തമാക്കി.