ആറ്റിങ്ങൽ ബൈപ്പാസ് 3G രേഖ പരിശോധന പൂർത്തിയായി: അഡ്വ.ബി.സത്യൻ.എം.എൽ.എ
കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള ദേശീയ പാത വികസനത്തിനുള്ള 3 G രേഖ പരിശോധന പൂർത്തിയായി. 16 കി.മീ ദൂരത്തിൽ 54 ഹെക്ടർ ഭൂമി 1,800 ഭൂഉടമകളിൽ നിന്നും ഏറ്റെടുക്കുന്നത്.ഇതോടൊപ്പം ഏറ്റെടുക്കാനിരുന്ന ആറ്റിങ്ങൽ വില്ലേജിലെ സർവേ നമ്പർ 642 ൽ പെട്ട തിരുവാറാട്ട്കാവ് ക്ഷേത്രഭൂമി ഏറ്റെടുക്കില്ലെന്നും ഇത് സംബന്ധിച്ച തീരുമാനമായതായും എം.എൽ.എ അറിയിച്ചു.സംസ്ഥാനത്ത് ഈ സർക്കാർ സംസ്ഥാനത്ത് അധികാരമേറ്റെടുത്തതിനെ തുടർന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയെ നിരവധി തവണ സന്ദർശിക്കുകയും റോഡ് വികസനത്തിനാവശ്യമായ തുകയുടെ 25% സംസ്ഥാന സർക്കാർ വഹിക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് ദേശീയ പാത വികസനത്തിന് വേഗത കൈവന്നത്. ആറ്റിങ്ങലിൽ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്ക് താമസം നേരിട്ടതിനെ തുടർന്ന് എം.എൽ.എ ഇക്കാര്യം മന്ത്രി ശ്രീ.ഇ. ചന്ദ്രശേഖരന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ക്കായി പ്രത്യേക യൂണിറ്റ് അനുവദിച്ചത്. സ്പെഷ്യൽ തഹസിൽദാർ ശ്രീ. ജി. ശ്രീകുമാർന്റെ നേതൃത്വത്തിലുള്ള 26 പേരടങ്ങിയ യൂണിറ്റ് നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്നും ഇവർക്ക് പ്രത്യേകം അഭിനന്ദനം അറിയിക്കുന്നതായും എം.എൽ.എ പറഞ്ഞു. 3G നടപടികൾ പൂർത്തീകരിച്ച ഘട്ടത്തിൽ നഷ്ട പരിഹാരം നൽകി സ്ഥലം ഏറ്റെടുക്കാൻ ആവും.പതിറ്റാണ്ടുകളായി ആറ്റിങ്ങൽ ജനതയുടെ സ്വപ്നമായിരുന്ന ആറ്റിങ്ങൽ പട്ടണത്തിലെ റോഡ് വികസനം യാഥാർത്ഥ്യമായി വരുന്ന ഈ ഘട്ടത്തിൽ ആറ്റിങ്ങൽ ബൈപ്പാസ് സ്ഥലമേറ്റെടുക്കൽ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് ഏറെ അഭിമാനകരമാണെന്ന് എം.എൽ. എ വാർത്താക്കുറിപ്പിൽ അറിയിച്ചു.