ഹർത്താൽ; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു, നൂറോളം പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട് : പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിൽ സംസ്ഥാനത്ത് പലയിടങ്ങളിലും ബസ്സുകള്‍ തടയുകയും ചിലയിടങ്ങളില്‍ ബസുകള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തം 70ല്‍ അധികംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ നിരത്തിലിറങ്ങിയ മറ്റു വാഹനങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാൽ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ ഇന്ന് നടക്കേണ്ട സ്‌കൂള്‍ പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു അറിയിച്ചു.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ., ബി.എസ്.പി., മൈനോറിറ്റി വാച്ച് തുടങ്ങിയ സംഘടകളുടെ സംയുക്തസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുള്ളത്.
Image used is for representational purpose only.