Saturday, April 27, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

സി.എ.എ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബി.ജെ.പി സഖ്യകക്ഷി അണ്ണാ ഡി.എം.കെ

15 March 2021 10:48 PM

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ അണ്ണാ ഡി.എം.കെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രികയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പിക്ക് അസംതൃപ്തി. തമിഴ്നാട്ടിലെ പ്രധാനസഖ്യകക്ഷി മോദി സര്‍ക്കാറിന്‍റെ ഒരു അഭിമാന നീക്കത്തിനെതിരെ നിലപാടെടുക്കുന്നതില്‍ ബി.ജെ.പിക്ക് കടുത്ത അമര്‍ഷമുണ്ട്.

പൗരത്വ ഭേദഗതി നിയമം (സി.എ.എ) പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദംചെലുത്തുമെന്നാണ് അണ്ണാ ഡി.എം.കെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രികയില്‍ പറയുന്നത്. നേരത്തെ, പാര്‍ലെമന്‍റില്‍ സി.എ.എക്ക് അനുകൂലമായി അണ്ണാ ഡി.എം.കെ വോട്ട് ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ എതിരായാല്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയാണ് സി.എ.എക്ക് എതിരായി സമ്മര്‍ദം ചെലത്തുമെന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ അണ്ണാ ഡി.എം.കെയെ ഇപ്പോള്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
പ്രധാന എതിരാകളികളായ ഡി.എം.കെയുടെ പ്രകടനപത്രികയില്‍ സി.എ.എ വിരുദ്ധ നിലപാടുള്‍പ്പെടുത്തിയതും അണ്ണാ ഡി.എം.കെയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. സി.എ.എ പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് അണ്ണാ ഡി.എം.കെ പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഇപ്പോള്‍ ആശങ്ക നിലനില്‍ക്കുന്നതിനാലാണ് നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദംചെലുത്തുമെന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതെന്ന് അണ്ണാ ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി പറഞ്ഞു.

സി.എ.എ നിയമത്തെ ആര്‍ക്കുവേണമെങ്കിലും എതിര്‍ക്കാമെന്നും എന്നാല്‍, പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നും പ്രകടനപത്രികയില്‍ ഇത് ഉള്‍പ്പെടുത്തിയത് സംബന്ധിച്ച്‌ അണ്ണാ ഡി.എം.കെ നേതൃത്വവുമായി ആശയവിനിമയം നടത്തുമെന്നും തമിഴ്നാടിെന്‍റ ചുമതല വഹിക്കുന്ന ബി.ജെ.പി കോഒാഡിനേറ്റര്‍ സി.ടി. രവി പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു വിഷയം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതെന്ന് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെയുമായി സംസാരിക്കുമെന്നും മഹിളമോര്‍ച്ച ദേശീയ അധ്യക്ഷയും ബി.ജെ.പി കോയമ്ബത്തൂര്‍ സൗത്ത് സ്ഥാനാര്‍ഥിയുമായ വാനതി ശ്രീനിവാസന്‍ പറഞ്ഞു.

അണ്ണാ ഡി.എം.കെ-ബി.ജെ.പി മുന്നണിയില്‍ സി.എ.എ സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഡി.എം.കെയടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ചര്‍ച്ചയാക്കിയാല്‍ തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ അജണ്ടക്ക് പ്രചാരണത്തില്‍ വളരെയധികമൊന്നും മുന്നോട്ട് പോകാനാകില്ല.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration