വി സി നിയമന സെർച്ച് കമ്മിറ്റി:സെനറ്റ് വിളിക്കണമെന്ന ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഉത്തരവ് നിയമ വിരുദ്ധം
വി സി നിയമന സെർച്ച് കമ്മിറ്റി:സെനറ്റ് വിളിക്കണമെന്നചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഇത് കേരള സർവകലാശാലയിൽ നടപ്പാക്കരുതെന്നും സിൻഡിക്കേറ്റ്അംഗങ്ങളായ അഡ്വ. ജി മുരളീധരൻ, ഡോ. ഷിജ…

വി സി നിയമന സെർച്ച് കമ്മിറ്റി:സെനറ്റ് വിളിക്കണമെന്ന
ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഇത് കേരള സർവകലാശാലയിൽ നടപ്പാക്കരുതെന്നും സിൻഡിക്കേറ്റ്അംഗങ്ങളായ അഡ്വ. ജി മുരളീധരൻ, ഡോ. ഷിജൂഖാൻ, ആർ. രാജേഷ് എന്നിവർ വി സി മോഹനൻ കുന്നുമ്മേലി നോട് ആവശ്യപ്പെട്ടു.
ചാൻസലറുടെ തീരുമാനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി. സെനറ്റ് വിളിക്കുന്നത് നിയമപരമല്ലെന്ന രജിസ്ട്രാറുടെ നിലപാട് മുഖവിലയ്ക്കെടുക്കണം.
വി സി നിയമന സെർച്ച് കമ്മിറ്റി ഉൾപ്പടെയുള്ള വിഷയം പരിഗണിച്ച് നിയമസഭ പാസാക്കിയ സർവകലാശാല നിയമ ഭേദഗതി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർവകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള ചാൻസലറുടെ തീരുമാനം നിയമസഭയോടുള്ള അവഹേളനമാണ്. 2018ലെ യുജിസി റെഗുലേഷൻ പ്രകാരമാണ് വി സി നിയമനം നടത്തേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. എന്നാൽ ഇപ്പോൾ ചാൻസലർ വി സി നിയമനത്തിന് സെർച്ച് കമ്മിറ്റി വിളിക്കണമെന്ന് ഉത്തരവിട്ടത് യുജിസി റെഗുലേഷൻ പ്രകാരമല്ല. യുജിസി റെഗുലേഷൻ പ്രകാരം ഇപ്രകാരം സെനറ്റ് വിളിക്കാൻ വ്യവസ്ഥയില്ല.
കേരള സെനറ്റിലേക്കുള്ള ചാൻസലറുടെ നാല് നോമിനികളുടെ നിയമനം ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിലും ഇത്തരം നിരവധി വിഷയങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലും സർവകലാശാലയുടെ സെനറ്റ് രൂപീകരണം പൂർണ്ണമാവാത്ത സാഹചര്യത്തിലും വി സി സെർച്ച് കമ്മിറ്റിയിലെ സെനറ്റി ന്റെ നോമിനിയെ തെരഞ്ഞെടുക്കാൻ സെനറ്റ് വിളിച്ചു കൂട്ടണമെന്ന ചാൻസലറുടെ ഉത്തരവ് നിയമവിരുദ്ധം.
ചാൻസലറുടെ തെറ്റായ തീരുമാനം നടപ്പാക്കാനാണ് വി സി അനാവശ്യ ധൃതി കാണിക്കുന്നതെങ്കിൽ ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെ
ശക്തമായി നേരിടുമെന്ന്
അഡ്വ. ജി മുരളീധരൻ
ഡോ. ഷിജൂഖാൻ, ആർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ സിൻഡിക്കേറ്റ് അംഗങ്ങൾ വി സി യെ നേരിൽ കണ്ട് അറിയിച്ചു.
ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഇത് കേരള സർവകലാശാലയിൽ നടപ്പാക്കരുതെന്നും സിൻഡിക്കേറ്റ്അംഗങ്ങളായ അഡ്വ. ജി മുരളീധരൻ, ഡോ. ഷിജൂഖാൻ, ആർ. രാജേഷ് എന്നിവർ വി സി മോഹനൻ കുന്നുമ്മേലി നോട് ആവശ്യപ്പെട്ടു.
ചാൻസലറുടെ തീരുമാനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി. സെനറ്റ് വിളിക്കുന്നത് നിയമപരമല്ലെന്ന രജിസ്ട്രാറുടെ നിലപാട് മുഖവിലയ്ക്കെടുക്കണം.
വി സി നിയമന സെർച്ച് കമ്മിറ്റി ഉൾപ്പടെയുള്ള വിഷയം പരിഗണിച്ച് നിയമസഭ പാസാക്കിയ സർവകലാശാല നിയമ ഭേദഗതി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർവകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള ചാൻസലറുടെ തീരുമാനം നിയമസഭയോടുള്ള അവഹേളനമാണ്. 2018ലെ യുജിസി റെഗുലേഷൻ പ്രകാരമാണ് വി സി നിയമനം നടത്തേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. എന്നാൽ ഇപ്പോൾ ചാൻസലർ വി സി നിയമനത്തിന് സെർച്ച് കമ്മിറ്റി വിളിക്കണമെന്ന് ഉത്തരവിട്ടത് യുജിസി റെഗുലേഷൻ പ്രകാരമല്ല. യുജിസി റെഗുലേഷൻ പ്രകാരം ഇപ്രകാരം സെനറ്റ് വിളിക്കാൻ വ്യവസ്ഥയില്ല.
കേരള സെനറ്റിലേക്കുള്ള ചാൻസലറുടെ നാല് നോമിനികളുടെ നിയമനം ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിലും ഇത്തരം നിരവധി വിഷയങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലും സർവകലാശാലയുടെ സെനറ്റ് രൂപീകരണം പൂർണ്ണമാവാത്ത സാഹചര്യത്തിലും വി സി സെർച്ച് കമ്മിറ്റിയിലെ സെനറ്റി ന്റെ നോമിനിയെ തെരഞ്ഞെടുക്കാൻ സെനറ്റ് വിളിച്ചു കൂട്ടണമെന്ന ചാൻസലറുടെ ഉത്തരവ് നിയമവിരുദ്ധം.
ചാൻസലറുടെ തെറ്റായ തീരുമാനം നടപ്പാക്കാനാണ് വി സി അനാവശ്യ ധൃതി കാണിക്കുന്നതെങ്കിൽ ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെ
ശക്തമായി നേരിടുമെന്ന്
അഡ്വ. ജി മുരളീധരൻ
ഡോ. ഷിജൂഖാൻ, ആർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ സിൻഡിക്കേറ്റ് അംഗങ്ങൾ വി സി യെ നേരിൽ കണ്ട് അറിയിച്ചു.




