ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി നിലവിലുള്ള മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെ…

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി നിലവിലുള്ള മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഗോവധത്തിന്മേൽ രാജ്യത്ത് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനാകില്ലെന്നുമാണ് തമിഴ്‌നാട് സർക്കാർ അപ്പീലിൽ പ്രധാനമായും വാദിക്കുന്നത്.
ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനുള്ള പരമാധികാരം നിയമനിർമ്മാണ സഭയ്ക്കാണ് (Legislature). എന്നാൽ ഇവിടെ കോടതി സ്വന്തം നിലയിൽ നിയമം നിർമ്മിക്കുകയാണ് ചെയ്തതെന്നും, ഇത് നിയമനിർമ്മാണ സഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ ബോധിപ്പിച്ചു. പ്രജനന ശേഷി ഇല്ലാത്തതോ അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്ക് വളർത്താൻ കഴിയാത്തതോ ആയ പശുക്കളെ കൊല്ലാൻ നിയമപരമായി അനുവാദമുണ്ടെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ അപ്പീലിലെ പ്രധാന വാദം.
ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് മെയ് 17-ന് മദ്രാസ് ഹൈക്കോടതി നിർണ്ണായക ഉത്തരവിറക്കിയത്.




