സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്
ഓപ്പറേഷന്‍ തൂഫാനില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററും യൂത്ത് കോണ്‍ഗ്രസിന്റെ ബൂത്ത് ഭാരവാഹിയുമായ മുഹമ്മദ് ഹുസൈന്‍ പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട…

ഓപ്പറേഷന്‍ തൂഫാനില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററും യൂത്ത് കോണ്‍ഗ്രസിന്റെ ബൂത്ത് ഭാരവാഹിയുമായ മുഹമ്മദ് ഹുസൈന്‍ പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. 'സതീശന്‍ സാറിന്റെ പിള്ളേരെ രമേശന്‍ സാറിന്റെ പൊലീസ് കാസര്‍കോട് നിന്ന് എംഡിഎംഎയുമായി പിടികൂടിയെന്ന ലേറ്റസ്റ്റ് വാര്‍ത്ത' എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു സനോജിന്റെ പ്രതികരണം. രമേശന്‍ സാറിന്റെ തൂഫാന്‍ പൊളിക്കാന്‍ സതീശന്‍ സാര്‍ ഇറക്കിവിട്ടവരാണോ ഇവരെന്നും സനോജ് ചോദിക്കുന്നുണ്ട്.
തിങ്കളാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹുസൈന്‍ ലഹരിക്കേസില്‍ പിടിയിലാകുന്നത്. മുഹമ്മദ് ഹുസൈനൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുള്‍ സലാം, കെ എച്ച് മുഹമ്മദ് ഹുസൈന്‍, പി എ അബ്ബാസ് എന്നിവരും പിടിയിലായിരുന്നു. കാലിക്കടവില്‍ വെച്ച് 139.29 ഗ്രാം എംഡിഎംഎയുമായാണ് സംഘം പിടിയിലാകുന്നത്. വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റായിരുന്നു ഹുസൈന്‍. മുഹമ്മദ് ഹുസൈന്‍ കോണ്‍ഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു. മുമ്പ് ഹുസൈന്റെയും സലാമിന്റെയും വീട്ടില്‍ വി ഡി സതീശന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.




