The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസ്വർണ വില കുതിക്കുന്നു; ഇന്നത്തെ നിരക്ക് അറിയാംമുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടുബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരംഓറഞ്ച് അലർട്ട്; നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിതുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എയ്ക്ക് പരിക്ക്'കേന്ദ്ര സർക്കാരിന്റേത് പ്രതികാര നടപടി; മാപ്പ് പറയാൻ ഞങ്ങളുടേത് RSS പൈതൃകമല്ല': ഐഷി ഘോഷ്കുണ്ടറയിലെ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്ഇ20 പെട്രോൾ സുരക്ഷിതമെന്ന് കേന്ദ്രം16കാരിയുടെ തട്ടിക്കൊണ്ടുപോകല്‍; പെണ്‍സുഹൃത്തടക്കം രണ്ട് പേര്‍ അറസ്റ്റില്ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍; യൂട്യൂബര്‍ ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തിഎസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പോലീസിനെ തിരിച്ചയച്ച് ജോൺ ബ്രിട്ടാസ് എംപി'വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് തുടർന്നാൽ വീണ്ടും പ്രതിഷേധം'; മുന്നറിയിപ്പുമായി അഭിജീത് ദീപ്കെവടകര MDMA പണമിടപാട് കേസ്: ഒരാൾ‌ കൂടി കസ്റ്റഡിയിൽശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസ്വർണ വില കുതിക്കുന്നു; ഇന്നത്തെ നിരക്ക് അറിയാംമുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടുബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരംഓറഞ്ച് അലർട്ട്; നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിതുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എയ്ക്ക് പരിക്ക്'കേന്ദ്ര സർക്കാരിന്റേത് പ്രതികാര നടപടി; മാപ്പ് പറയാൻ ഞങ്ങളുടേത് RSS പൈതൃകമല്ല': ഐഷി ഘോഷ്കുണ്ടറയിലെ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്ഇ20 പെട്രോൾ സുരക്ഷിതമെന്ന് കേന്ദ്രം16കാരിയുടെ തട്ടിക്കൊണ്ടുപോകല്‍; പെണ്‍സുഹൃത്തടക്കം രണ്ട് പേര്‍ അറസ്റ്റില്ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍; യൂട്യൂബര്‍ ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തിഎസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പോലീസിനെ തിരിച്ചയച്ച് ജോൺ ബ്രിട്ടാസ് എംപി'വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് തുടർന്നാൽ വീണ്ടും പ്രതിഷേധം'; മുന്നറിയിപ്പുമായി അഭിജീത് ദീപ്കെവടകര MDMA പണമിടപാട് കേസ്: ഒരാൾ‌ കൂടി കസ്റ്റഡിയിൽശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു

പിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala18 Jun 2026, 10:32 PM 6,213
പിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
പിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

 കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ (PM-SHRI) പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻ എൽഡിഎഫ് സർക്കാർ ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മാത്രമാണ് ഇപ്പോൾ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന യുഡിഎഫ് വാദം പൂർണ്ണമായും തെറ്റാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോൺഗ്രസിന്റെ ദേശീയ നയം പിഎംശ്രീ പദ്ധതിയെ അനുകൂലിക്കുന്നതാണോ എന്ന് വ്യക്തമാക്കണമെന്നും, അധികാരത്തിലെത്തിയാൽ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ ഇപ്പോൾ കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങിയത് എന്തടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കേന്ദ്ര സർക്കാർ എസ്എസ്കെ (SSK) ഫണ്ട് അന്യായമായി തടഞ്ഞുവെച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ വരിഞ്ഞുമുറുക്കിയ അടിയന്തര സാഹചര്യത്തിലാണ് മുൻ സർക്കാർ താൽക്കാലികമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. എന്നാൽ ഒരു മാസത്തിനകം തന്നെ (നവംബർ 12-ന്) എൽഡിഎഫ് സർക്കാർ ഈ ധാരണാപത്രം മരവിപ്പിച്ചുകൊണ്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സ്കൂളുകളുടെ ലിസ്റ്റ് തയ്യാറാക്കുകയോ അത് കേന്ദ്രത്തിന് കൈമാറുകയോ പോലുള്ള യാതൊരു തുടർനടപടികളും എൽഡിഎഫ് സ്വീകരിച്ചിരുന്നില്ല. സംസ്ഥാനം മുൻകൈ എടുത്തില്ലെങ്കിൽ പദ്ധതി നടപ്പാക്കാനാകില്ലെന്നിരിക്കെ, യുഡിഎഫ് സർക്കാർ ഇപ്പോൾ കാട്ടുന്ന ആവേശത്തിന് പിന്നിലെ ഉദ്ദേശശുദ്ധി വ്യക്തമാക്കണം. പഞ്ചാബ് സർക്കാർ പദ്ധതിയിൽ നിന്നും പിന്മാറി മാതൃക കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിഎംശ്രീ പദ്ധതിപ്രകാരം കേരളത്തിന് പണം ലഭിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൂർണ്ണമായും വസ്തുതാവിരുദ്ധമാണ്. കേരളത്തിന് ലഭിച്ചത് അർഹതപ്പെട്ട എസ്എസ്കെ ഫണ്ടാണെന്നും അതിന് പിഎംശ്രീയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിരുന്നപ്പോൾ എൽഡിഎഫ് സർക്കാരിനെതിരെ ബിജെപി ഡീൽ ആരോപിച്ച യുഡിഎഫ് നേതാക്കൾ, ഇപ്പോൾ അധികാരത്തിൽ വന്നപ്പോൾ നിലപാട് മാറ്റിയതിന് പിന്നിലെ പ്രേരണാഘടകം എന്താണെന്ന് പൊതുസമൂഹത്തോട് പറയണം.

Share this story

Share

Related Stories