The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 'മിസ്റ്റിയോ'; ദേശീയ ബഹിരാകാശ ദിനത്തിൽ തിളങ്ങി മലയാളി സ്റ്റാർട്ടപ്പ്സുകുമാരക്കുറുപ്പ് ജീവനോടെ?അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 'മിസ്റ്റിയോ'; ദേശീയ ബഹിരാകാശ ദിനത്തിൽ തിളങ്ങി മലയാളി സ്റ്റാർട്ടപ്പ്സുകുമാരക്കുറുപ്പ് ജീവനോടെ?അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പിടികൂടി: V K സനോജ്മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്

സ്വർഗാത്മകതകൊണ്ട് ഭാവുകത്വ പരിണാമം തീർത്ത എഴുത്തുകാരനാണ് എൻ.എസ്. മാധവൻ: മുഖ്യമന്ത്രി

*എഴുത്തച്ഛൻ പുരസ്കാരം മുഖ്യമന്ത്രി എൻ.എസ്. മാധവന് സമ്മാനിച്ചു        ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ, ഹിഗ്വിറ്റ തുടങ്ങിയ കൃതികളിലൂടെ സർഗാത്മകതകൊണ്ട് ഭാവുകത്വ പരിണാമം തീർത്ത എഴുത്തുകാരനാണ് എൻ.എസ് മാധവനെന…

Kerala18 Jan 2025, 1:15 AM 47,868
സ്വർഗാത്മകതകൊണ്ട് ഭാവുകത്വ പരിണാമം തീർത്ത എഴുത്തുകാരനാണ്  എൻ.എസ്. മാധവൻ: മുഖ്യമന്ത്രി

*എഴുത്തച്ഛൻ പുരസ്കാരം മുഖ്യമന്ത്രി എൻ.എസ്. മാധവന് സമ്മാനിച്ചു


        ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ, ഹിഗ്വിറ്റ തുടങ്ങിയ കൃതികളിലൂടെ സർഗാത്മകതകൊണ്ട് ഭാവുകത്വ പരിണാമം തീർത്ത എഴുത്തുകാരനാണ് എൻ.എസ് മാധവനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ് മാധവന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രിയാത്മകമായി പ്രതികരിക്കാൻ ശേഷിയുള്ള സാഹിത്യകാരനെന്ന നിലയിലും അദ്ദേഹത്തിന്റെ കൃതികൾ വിലയിരുത്തപ്പെടുന്നു. വൻമരങ്ങൾ വീഴുമ്പോൾ എന്ന കഥ ഇതിന്റെ മികച്ച ഉദാഹരണമാണ്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വധവും, രാജീവ് ഗാന്ധിയുടെ പരാമർശവുമാണ് ഇതിന് ഇതിവൃത്തമായത്. തിരുത്ത്, നിലവിളി എന്നിവയും ഇത്തരത്തിൽ രാഷ്ട്രീയം മന്നോട്ട് വെക്കുന്നു. ഔദ്യോഗിക ജീവിതത്തിലും സാഹിത്യത്തിന്റെകൈത്തിരി എൻ.എസ്. മാധവൻ കെടാതെ സൂക്ഷിച്ചു. നവീന കഥയുടെ ഉണർവും ഊർജവും അദ്ദേഹത്തിന്റെ എഴുത്തുകളിൽ പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.\"\"


        കാവ്യമേഖലയിലൂടെ മലയാളഭാഷയെ നവീകരിച്ച ഭാഷാ പിതാവ് എഴുത്തച്ഛന്റെ സ്മരണയിലാണ് ഈ  പുരസ്കാരം നൽകുന്നത്. നാടുവാഴിത്തത്തിന്റെയും വരേണ്യതയുടെയും ലോകത്ത് സംസ്കൃതം മാത്രം ശ്രേഷ്ഠമെന്ന് കരുതിയ കാലഘട്ടത്തിൽ സാധാരണ മനുഷ്യരിലേക്ക് ഭക്തിയിലൂടെ മലയാളത്തെ എത്തിച്ച കവിയായിരുന്നു അദ്ദേഹം. ജാതിയുടെ ഭോഗാലസ്യത്തിൽ ഇരുട്ടിലമർന്ന സമൂഹത്തിലെ ഓരോ വീടുകളിലേക്കും രാമായണത്തിലൂടെ എഴുത്തച്ഛൻ കടന്നുചെന്നു.


മലയാള ഭാഷ സംസാരിച്ചാൽ ശിക്ഷനൽകുന്ന സ്കൂളുകളിൽ അത് നിർത്തലാക്കിയും മാലയാള ഭാഷാ പഠനം പ്രോത്സാഹിപ്പിച്ചതും ഔദ്യോഗിക ഭാഷ മലയാളമാക്കിയതും സംസ്ഥാന  സർക്കാർ മലയാളത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. മലയാള ഭാഷാ ബിൽ നിയമസഭ പാസാക്കിയതും ഈ നിലപാടുകളുടെ ഭാഗമായാണ്. ചിന്തിക്കാനും സ്വപ്നം കാണാനുമുള്ള നമ്മുടെ ഭാഷയെന്ന നിലയിൽ മലയാളത്തിന്റെ ഔന്നത്യം നിലനിർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശസ്തി പത്രം വായിച്ചു. ആന്റണി രാജു എം എൽ എ ആശംസകളർപ്പിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ സ്വാഗതവും കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ നന്ദിയും അറിയിച്ചു.


Share this story

Share

Related Stories