തലസ്ഥാനത്തെ അഞ്ച് നിയമസഭാ സീറ്റുകളില് ബിജെപി ഒന്നാമത്
തിരുവനന്തപുരം ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കാട്ടാക്കട, ആറ്റിങ്ങല്‍ നിയോജക മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍…

തിരുവനന്തപുരം ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില് ബിജെപി മുന്നില്. കഴക്കൂട്ടം, വട്ടിയൂര്ക്കാവ്, നേമം, കാട്ടാക്കട, ആറ്റിങ്ങല് നിയോജക മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്ത്ഥികള് ഒന്നാമതെത്തിയത്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില് ഉള്പ്പെടുന്ന കഴക്കൂട്ടത്ത് 10,842 വോട്ടിന്റെ ലീഡാണ് എന്ഡിഎ സ്ഥാനാര്ത്ഥി രാജീവ് ചന്ദ്രശേഖറിന് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്ത്ഥി ശോഭാ സുരേന്ദ്രനെ 23,497 വോട്ടിനായിരുന്നു കടകംപള്ളി സുരേന്ദ്രന് പരാജയപ്പെടുത്തിയത്. ഇവിടെയാണ് ബിജെപി സ്ഥാനാര്ത്ഥി പതിനായിരത്തിലേറെ വോട്ടിന്റെ ലീഡ് നേടിയത്.
വട്ടിയൂര്കാവില് 8,162 വോട്ടിന്റെ ലീഡും നേമത്ത് 22,126 വോട്ടിന്റെ ലീഡും ലഭിച്ചു. 2021 ല് വട്ടിയൂര്കാവില് മുന് മേയര് വി കെ പ്രശാന്ത് ബിജെപിയുടെ വി വി രാജേഷിനെ പരാജയപ്പെടുത്തിയത് 21,515 വോട്ടിനാണ്. നേമത്ത് വി ശിവന്കുട്ടി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത് 3949 വോട്ടിനാണ്. കാട്ടാക്കടയില് ഐ ബി സതീഷ് ജയിച്ചത് 23,231 വോട്ടിന്റെ ഭൂരിപക്ഷവും ആറ്റിങ്ങലില് ഒ എസ്അംബിക 31,636 വോട്ടിന്റെ ഭൂരിപക്ഷവും നേടിയിരുന്നു.
ആറ്റിങ്ങല് ലോക്സഭാ മണ്ഡലത്തില് ഉള്പ്പെടുന്ന കാട്ടാക്കടയില് കേന്ദ്രമന്ത്രി വി മുരളീധരന് 4,779 വോട്ടിന്റെ ലീഡും ആറ്റിങ്ങലില് 6,287 വോട്ടിന്റെ ലീഡും ലഭിച്ചു. ആറ്റിങ്ങലിലെ സ്ഥാനാര്ത്ഥിയും സിപിഐഎം ജില്ലാ സെക്രട്ടറിയുമായ വി ജോയിക്ക് വര്ക്കലയില് മാത്രമാണ് ലീഡ് നേടിയത്. നാലിടത്ത് യുഡിഎഫും രണ്ടിടത്ത് എന്ഡിഎയുമാണ് ലീഡ് നേടിയത്.




