The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർമഴ തുടരുന്നു; 8 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിസംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‘മിൽമ ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണിറെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസ്: ഏഴ് പ്രതികള്‍ക്ക് ജാമ്യംമലപ്പുറം- പാണക്കാട് റോഡില്‍ വന്‍ മണ്ണിടിച്ചില്‍, മണ്ണ് പൂര്‍ണമായും റോഡിലേക്ക് ഇടിഞ്ഞ് വീണുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർമഴ തുടരുന്നു; 8 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിസംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‘മിൽമ ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണിറെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസ്: ഏഴ് പ്രതികള്‍ക്ക് ജാമ്യംമലപ്പുറം- പാണക്കാട് റോഡില്‍ വന്‍ മണ്ണിടിച്ചില്‍, മണ്ണ് പൂര്‍ണമായും റോഡിലേക്ക് ഇടിഞ്ഞ് വീണു

സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍; മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ്

മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലുള്ള ഭൂം താലൂക്കിൽ നടന്ന വൻ വ്യാജപ്പാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പോലീസും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (FDA) നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.…

Kerala15 Jul 2026, 12:40 PM 5,937
സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍; മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ്
സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍; മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ്

മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലുള്ള ഭൂം താലൂക്കിൽ നടന്ന വൻ വ്യാജപ്പാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പോലീസും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (FDA) നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഈ മേഖലയിൽ നിന്ന് ഏകദേശം 2.3 കോടിയിലധികം ലിറ്ററോളം വ്യാജപ്പാൽ വിപണിയിൽ എത്തിയതായാണ് കണ്ടെത്തൽ. മൃഗങ്ങൾക്കുള്ള തീറ്റ വിൽപ്പനയുടെ മറവിലായിരുന്നു ഈ വലിയ തട്ടിപ്പ് നടന്നിരുന്നത്.

പ്രതികളിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പ്രകാരം, ഗുണനിലവാരമില്ലാത്ത 2.3 ലക്ഷത്തിലധികം കിലോഗ്രാം പാൽപൊടി ഉപയോഗിച്ച് 23 ലക്ഷത്തിലേറെ ലിറ്ററോളം കൃത്രിമ പാൽ ഇവർ നിർമ്മിച്ചു. ഇതിന് വിപണിയിൽ 9.21 കോടി രൂപയോളം വിലവരും. 100 ലിറ്ററോളം ശുദ്ധമായ പാലിൽ 10 ലിറ്ററോളം കൃത്രിമ പാൽ (10% അനുപാതത്തിൽ) എന്ന തോതിലാണ് ഇവർ കലർത്തിയിരുന്നത്. ഈ മലിനമായ പാലാണ് പാൽ ശേഖരണ കേന്ദ്രങ്ങൾ വഴി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തത്.

കൃത്രിമ പാൽ യഥാർത്ഥ പാലാണെന്ന് തോന്നിപ്പിക്കാനും കൊഴുപ്പ് കൂട്ടാനുമായി ഡിറ്റർജന്റ് പൗഡർ, പാം ഓയിൽ, വീര്യം കുറഞ്ഞ മറ്റ് കെമിക്കൽ പൗഡറുകൾ എന്നിവയാണ് പ്രതികൾ ചേർത്തിരുന്നത്. സംഭവത്തിൽ 7 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും എട്ട് ദിവസമായിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇവർക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ തുടരുകയാണ്.

ഡിറ്റർജന്റും പാം ഓയിലും അടങ്ങിയ ഈ വ്യാജപ്പാൽ തുടർച്ചയായി കഴിക്കുന്നത് കരൾ, വൃക്ക, ദഹനവ്യവസ്ഥ എന്നിവയെ ഗുരുതരമായി ബാധിക്കുമെന്നും കുട്ടികളുടെയും ഗർഭിണികളുടെയും ജീവന് വരെ ഭീഷണിയാണെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തം തടവും ലഭിക്കാം.

Share this story

Share

Related Stories