ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനും
അതിശക്തമായ 'ബാവി' ചുഴലിക്കാറ്റ് ഫിലിപ്പീൻസ്, തായ്‌വാൻ, ജപ്പാൻ തീരങ്ങളിൽ കനത്ത നാശം വിതച്ച് ചൈന ലക്ഷ്യമാക്കി നീങ്ങുന്നു. കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും ഫിലിപ്പീൻസിലെ മിൻഡനാവോയിൽ 1…

അതിശക്തമായ 'ബാവി' ചുഴലിക്കാറ്റ് ഫിലിപ്പീൻസ്, തായ്‌വാൻ, ജപ്പാൻ തീരങ്ങളിൽ കനത്ത നാശം വിതച്ച് ചൈന ലക്ഷ്യമാക്കി നീങ്ങുന്നു. കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും ഫിലിപ്പീൻസിലെ മിൻഡനാവോയിൽ 15 പേർ മരിക്കുകയും 6 പേരെ കാണാതാവുകയും ചെയ്തു.
തായ്‌വാനിൽ മലയോര മേഖലകളിൽ നിന്നും മറ്റുമായി അയ്യായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അടിയന്തര സാഹചര്യം നേരിടാൻ 28,000 സൈനികരെയാണ് തായ്‌വാൻ സജ്ജമാക്കിയിരിക്കുന്നത്. ജപ്പാനിലെ സകാഷിമ ദ്വീപുകളിലും കടുത്ത ജാഗ്രതാ നിർദ്ദേശമുണ്ട്. ഗുവാം, മരിയാനസ് ദ്വീപുകളിൽ നാശം വിതച്ച ശേഷമാണ് 'ബാവി' ഏഷ്യൻ തീരങ്ങളിലേക്ക് എത്തിയത്. ഈ വാരാന്ത്യത്തോടെ കാറ്റ് കിഴക്കൻ ചൈനയിൽ കരതൊടുമെന്നാണ് പ്രവചനം. ആഗോളതാപനവും എൽ നിനോയുമാണ് ചുഴലിക്കാറ്റ് ഇത്രയും ശക്തമാകാൻ കാരണമെന്ന് കോപ്പർനിക്കസ് മറൈൻ സർവീസ് ചൂണ്ടിക്കാട്ടുന്നു.




