Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി

നിങ്ങളിതിനെ പ്രണയമെന്നാണോ വിളിക്കുന്നത് ?

12 June 2021 10:40 PM

വിവരമില്ലായ്മ ഒരു കുറ്റമല്ല പക്ഷെ അത് ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നിടത്താണ് പ്രശ്നം. പറഞ്ഞു വരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ആഘോഷിച്ച റഹ്മാന്റെയും സജിതയുടെയും പത്തു വർഷത്തെ പ്രണയത്തെയും ജീവിതത്തെയും കുറിച്ചാണ്.
പതിനെട്ടാം വയസ്സിൽ വീടും വീട്ടുകാരെയും തന്റെ എല്ലാ സ്വാതന്ത്രത്തെയും ഉപേക്ഷിച്ചു ഒരു പെണ്കുട്ടി പ്രണയത്തിന് വേണ്ടി ഒരു കുഞ്ഞി മുറിയിലേക്ക് തന്റെ ജീവിതത്തെ പറിച്ചു നടന്നു. പ്രണയിനിയെ കൂടെ നിർത്താൻ അവൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തു കാമുകൻ പത്തു വർഷം ആ മുറിയിൽ അവളെ ഒളിപ്പിച്ചു വയ്ക്കുന്നു. പുറത്തു വന്ന ഈ വർത്തയിലെ സത്യാവസ്ഥ എന്താണെന്ന് ഒന്നുകൂടെ പരിശോധിക്കേണ്ടി ഇരിക്കുന്നു. പത്തു വർഷത്തിനിടക്കു ഒരു അസുഖവും വരാതെ,ഒരിക്കൽ പോലും പകൽ മൂത്രമൊഴിക്കാൻ പോലും പോകാതെ ,ആർത്തവ ദിവസങ്ങളിൽ കൂടെ മുറിയിൽ കുത്തി ഇരുന്ന് ടിവി കണ്ടു എന്നു പറയുന്ന സജിതയുടെ ജീവിതം എനിക്ക് അവിശ്വസിനീയം തന്നെ ആണ്.
ഇവർക്ക് ഇത്തരമൊരു സാഹചര്യത്തിൽ കൂടെ കടന്നു പോകേണ്ടി വന്നെങ്കിൽ അതിന് നാം ഉൾപ്പെടുന്ന സമൂഹം തന്നെയാണ് കുറ്റക്കാർ. പ്രണയം പാപമായി കരുതുന്ന ഈ നാട്ടിൽ അന്യ മതത്തിൽ പെട്ട ഒരു പെണ്കുട്ടിയോടൊപ്പം ജീവിക്കാൻ ഇത്ര വലിയ സാഹസികത കാണിച്ചതിൽ അത്ഭുതമില്ല. പ്രണയ സാക്ഷാത്കാരത്തിനായി നടത്തുന്ന ഒളിച്ചോട്ടങ്ങളുടെയും ഒരുമിച്ചുള്ള ആത്മഹത്യകളുടേയും മറ്റൊരു വേർഷനായി ഇതിനെ കാണാം. പ്രണയത്തിൻറെ പേരിൽ പത്തു വർഷത്തോളം ഒരു പെണ്കുട്ടിക്ക് നഷ്ടമായ മനുഷ്യാവകാശങ്ങൾക്ക് നമ്മൾ കൂടെയാണ് ഉത്തരവാദി.
 
പക്ഷെ പറയാനുള്ളത്‌ ഇതിനെ കാഞ്ചന മൊയ്ദീൻ പ്രണയമായ് മഹത്വവത്കരിച്ചു സജിതക്ക് ഇനി താജ്മഹൽ പണിയണമെന്നു പറയുന്നവരോടാണ്. പുറം ലോകം കാണാതെ, നല്ല ഭക്ഷണം കഴിക്കാതെ, അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ മറ്റൊരു മനുഷ്യന്റെ മുഖം കാണാതെ ,സംസാരിക്കാതെ, ഒരു പെണ്കുട്ടി പത്തു വർഷം ജീവിക്കേണ്ടി വന്ന ഗതികേടിനെ ആണോ നിങ്ങൾ പ്രണയമെന്ന് വിളിക്കുന്നത് ? ഒരു ദിവസം ഫോണില്ലാതെ ഒറ്റക്ക് വീട്ടിൽ ഇരിക്കേണ്ടി വന്നാൽ തന്നെ ശ്വാസം മുട്ടുന്നുവരാണ് നമ്മളൊക്കെ. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ് പരസ്പരം കണ്ടും കേട്ടും തന്നെയാണ് ജീവിക്കേണ്ടത് അപ്പോൾ ഇതൊന്നുമില്ലാതെ വർഷങ്ങൾ ജീവിക്കേണ്ടി വന്ന ആ പെണ്കുട്ടിയുടെ മാനസിക നിലയും അവർ കടന്നു പോയിട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഒന്നു ചിന്തിച്ചു നോക്കൂ.
മറ്റൊരാൾ നിങ്ങൾക്ക് വേണ്ടി എത്രമേൽ ത്വജിക്കുന്നു വിഷമിക്കുന്നു എന്നതാണ് അവർക്ക് നിങ്ങളോടുള്ള പ്രണയം എന്ന തെറ്റായ ധാരണയാണ് ഇതിനെ മഹത്വവത്കരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം. ഒരു വ്യക്തിയുടെ ജീവിതത്തിൽ എല്ലാം പ്രണയമാണോ ? അവർക്ക് സ്വപ്നങ്ങൾ ഇല്ലേ ഇഷ്ടങ്ങളില്ലേ ? അഭിപ്രായങ്ങളില്ലേ ? ഞാൻ അവൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തിട്ടുണ്ട് എന്നു പറയുന്ന റഹ്മാനോടൊപ്പം ഇത്രയും മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടും ഞാൻ 10 വർഷം ടിവി കണ്ടു സന്തോഷമായി ജീവിച്ചു എന്നു പറഞ്ഞ സജിതയെ കൂടെ കാര്യമായ കൗണ്സിലിങിന് വിധേയമാക്കേണ്ടി ഇരിക്കുന്നു. തിരിച്ചറിവ് ഉണ്ടാവുന്ന മുൻപേ പതിനെട്ടാം വയസ്സിൽ എടുത്ത ഒരു തീരുമാനത്തെ ഇത്രയും കാലം മുന്നോട്ട് കൊണ്ടു പോകാൻ അവരെ പ്രേരിപ്പിച്ചതെന്താണെന്നും അന്വേഷിക്കണം.
 
സജിത നിഷ്കളങ്കമായ പ്രണയത്തിന്റെ ഉദാത്തമായ മാതൃകയൊന്നുമല്ല. പ്രണയം എന്ന് തെറ്റി ധരിപ്പിച്ചു നാം കൊണ്ടാടുന്ന ബോധമില്ലായ്മയുടെ പ്രതീകം മാത്രമാണ്. ക്ലാസ്സിൽ നിന്നും ബലമായി വിളിച്ചിറക്കി പുറത്തു കൊണ്ടു പോയി പഠിപ്പിക്കുന്ന നായകനും, തട്ടി കൊണ്ടു പോയി മുറിയിൽ കെട്ടിയിട്ട നായകനോട് പ്രണയം തോന്നുന്ന നായികയും ഒടുവിൽ ഇതെല്ലാം നിന്നോടെനിക്കുള്ള സ്‌നേഹത്തിന്റെ ഭ്രാന്തുകളാണെന്ന മാസ്സ് ഡയലോഗിൽ പുളകം കൊണ്ടു കയ്യടിച്ചു തിയേറ്റർ വിട്ടിറങ്ങുന്ന കാണികളും പ്രണയത്തെ ഇങ്ങനെ വ്യാഖ്യനിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
ഇവിടെ ആദ്യം മാറേണ്ടത് പ്രണയത്തിന് നിങ്ങൾ നൽകുന്ന നിർവചനങ്ങളാണ്. മറ്റൊരാളുടെ സന്തോഷങ്ങളെ അവകാശങ്ങളെ ഇല്ലാതാക്കികൊണ്ടു നിങ്ങൾ ജീവിതത്തോട് ചേർത്തു നിർത്തുന്നതൊന്നും പ്രണയമല്ല. നിങ്ങളുടെ കൂടെ നിൽക്കാൻ മറ്റൊരാൾ നടത്തേണ്ടി വരുന്ന വിട്ടുവീഴ്ചകളിലൂടെ പ്രണയത്തെ അളക്കാൻ കഴിയില്ല. അനുസരിപ്പിച്ചും അടക്കിയും ഒരിഷ്ടവും നേടാൻ കഴിയില്ല. ലോകത്തു ഒരു അടിമയും തന്റെ ഉടമയെ സ്നേഹിച്ച ചരിത്രമില്ല. ഒരു കൂട്ടിലിട്ട് നിങ്ങൾ അവർക്ക് സ്നേഹവും പ്രണയവും രതിയും കൊടുത്താലും ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ.
 
---ലേഖിക: നിമ്ന വിജയ് 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration