Wednesday, May 01, 2024
 
 
⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ്
News

വര്‍ക്കല രംഗകലാ കേന്ദ്രം മുഖ്യമന്ത്രി നാടിനു സര്‍പ്പിച്ചു

11 February 2021 08:06 PM

തിരുവനന്തപുരം: വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള വര്‍ക്കല ഗസ്റ്റ് ഹൗസ് വളപ്പില്‍ 10 കോടി ചെലവഴിച്ച്‌ 13,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച വര്‍ക്കല രംഗകലാ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. വരും കാലങ്ങളില്‍ വര്‍ക്കലയുടെ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണര്‍വേകാന്‍ രംഗകലാകേന്ദ്രത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രംഗകലാ കേന്ദ്രത്തെ ലോകത്തെതന്നെ ഏറ്റവും മികച്ച സംസ്‌കാരിക കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നേരിട്ടും അല്ലാതെയും നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കാനും ഈ കേന്ദ്രം സഹായകമാകും. ഇത്തരത്തില്‍ ഒരു കലാകേന്ദ്രം സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്തു നിര്‍മിക്കുന്നത് രാജ്യത്തു തന്നെ ആദ്യമായാണെന്നും പാരമ്ബര്യ കലകള്‍ വിദേശികള്‍ക്ക് മുന്‍പില്‍ മാത്രം പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന ചിന്ത മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ വി. ജോയി എം.എല്‍.എ അധ്യക്ഷനായിരുന്നു. വിവിധ പാരമ്ബര്യ-തനത് കലകള്‍ പഠിക്കാനും പഠിപ്പിക്കാനുമുള്ള വിദ്യാഭ്യാസകേന്ദ്രമായി രംഗകലാകേന്ദ്രം മാറുമെന്ന് എം. എല്‍. എ പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും മികച്ച കലാസാംസ്‌കാരിക കേന്ദ്രം നിര്‍മിക്കാന്‍ സര്‍ക്കാരിനു സാധിച്ചത് ഏറെ അഭിനന്ദനീയമാണെന്ന് വര്‍ക്കല രംഗകലാകേന്ദ്രം മുഖ്യ ഉപദേഷ്ടാവ് പത്മവിഭുഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വര്‍ക്കലയുടെ സമഗ്രവികസനത്തിനായി മുഖ്യമന്ത്രി ചെയര്‍മാനായി രൂപീകരിച്ച വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (വിവിഡ്) നേതൃത്വത്തിലാണ് രംഗകലാകേന്ദ്രം നിര്‍മിച്ചത്. കേരളീയ നാടന്‍ കലകളുടെയും ആയോധന കലകളുടെയും സംസ്‌കാരത്തിനും പൈതൃകത്തിനും തനത് ടൂറിസത്തിനും ലോകമെമ്ബാടും പ്രചാരം നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

കൂത്തമ്ബല മാതൃകയിലുള്ള പെര്‍ഫോമന്‍സ് ഹാള്‍, കളരിത്തറ, പരമ്ബരാഗത ശൈലിയിലുള്ള ആനപള്ള മതില്‍, താമരക്കുളം, ആംഫി തിയറ്റര്‍, ഫെസിലേറ്റഷന്‍, സ്വിമിഗ് പൂള്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പാരമ്ബര്യ കലകളെക്കുറിച്ചുള്ള ഗവേഷണം, അവതരണം, പാരമ്ബര്യ- ആധുനിക കലാരൂപങ്ങള്‍ തമ്മിലുള്ള താരതമ്യപഠനങ്ങള്‍ എന്നിവയ്ക്കും ഇവിടെ അവസരമുണ്ട് .

പാരമ്ബര്യ കലകളെല്ലാം അവതരിപ്പിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കേരളീയ വാസ്തു രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൂടാതെ രംഗകലാകേന്ദ്രത്തിന് ദൃശ്യചാരുതയേകാന്‍ 2,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ചുവര്‍ചിത്രവും ഇവിടെ വരച്ചിട്ടുണ്ട്.

വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. എം. ലാജി, വൈസ് ചെയര്‍പേഴ്സണ്‍ കുമാരി സുദര്‍ശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, ജില്ലാ പഞ്ചായത്ത് അംഗം ഗീത നസിര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി. രാമചന്ദ്രന്‍ പോറ്റി, സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് ചീഫ് ഡോ. വി. സന്തോഷ്, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration