Sunday, April 28, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

കേരളത്തിൽ പുതിയ പദ്ധതികളുമായി നിസ്സാൻ ഡിജിറ്റൽ ഹബ്; നിസാൻ കേരളം വിടില്ല; മുഖ്യമന്ത്രി

23 July 2019 02:45 PM

തിരുവനന്തപുരം : കേരളത്തിൽ പുതിയ വികസന പദ്ധതികളുമായി നിസാൻ ഡിജിറ്റൽ ഹബ്. ടെക്നോപാർക്ക് ഫേസ് മൂന്നിലെ ഓഫിസിൽ സ്ഥലം തികയാതെ വന്നതോടെ കഴക്കൂട്ടം കിൻഫ്ര പാർക്കിൽ പുതിയ ഓഫിസിനു സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. പള്ളിപ്പുറം ടെക്നോസിറ്റിയിൽ സ്വന്തം ക്യാംപസ് നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുന്നു.

ഒരു വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ ഡിജിറ്റൽ ഹബിൽ ഇപ്പോൾ അറുനൂറോളം ജീവനക്കാരുണ്ട്. ഇതിനു പുറമേ ടെക്നോപാർക്കിൽ തന്നെയുള്ള പങ്കാളിത്ത കമ്പനികളിൽ ഏതാണ്ട് 400 പേരും നിസാനു വേണ്ടി പ്രവർത്തിക്കുന്നു. അടുത്ത 2 വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയോളമാകും.

ഡിജിറ്റൽ ഹബിലെ ഗവേഷണങ്ങൾക്കായി ഇറക്കുമതി ചെയ്ത നിസാൻ പട്രോൾ കാറിനു റജിസ്ട്രേഷൻ ചാർജ് ഒഴിവാക്കണമെന്നും ഇൻഫോസിസ് ക്യാംപസ് ഉപയോഗിക്കുന്നതിനുള്ള വാടകക്കരാറിനു സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞമാസം സർക്കാരിനു കത്തു നൽകിയിരുന്നു. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻകയ്യെടുത്ത് ഉന്നതതലയോഗം വിളിച്ചു രണ്ടു കാര്യങ്ങളിലും അനുകൂല തീരുമാനമെടുത്തു.

സംസ്ഥാന സർക്കാരുമായുള്ള കരാറിലെ നിബന്ധനപ്രകാരം ഡിജിറ്റൽ ഹബ് പുരോഗതി സംബന്ധിച്ച് മാനേജ്മെന്റ് 3 മാസം കൂടുമ്പോൾ അവലോകനയോഗം നടത്തി സർക്കാരിനു റിപ്പോർട്ട് നൽകുന്നുണ്ട്. വിമാന സർവീസ് മെച്ചപ്പെടുത്തണമെന്നും നഗരത്തിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നടപടി വേണമെന്നും നിസാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നിസാൻ കമ്പനി കേരളം വിടുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. അതേക്കുറിച്ചു തന്റെ നേതൃത്വത്തിൽ ചർച്ച നടത്തി. ടോക്കിയോയിൽ നിന്നു തിരുവനന്തപുരത്തേക്കു നേരിട്ടു വിമാന സർവീസ് വേണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര വ്യോമയാന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്–സിപിഎമ്മിന്റെ ഫെയ്സ്ബുക് പേജിൽ ‘പിണറായിയോടു ചോദിക്കാം’ പരിപാടിയിൽ മുഖ്യമന്ത്രി വിശദീകരിക്കുകയിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration