ബാലഭാസ്‌ക്കറുടെ മരണത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ
കൊല്ലം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിനു മുന്നില്‍ പുതിയ വെളിപ്പെടുത്തില്‍. അപകടം നടന്ന ദിവസം ബാലഭാസ്‌കര്‍ ജ്യൂസ് കുടിച്ച കൊല്ലത്തെ കടയുടെ ഉടമ ഷംനാദാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ സുഹൃത്തുമായിരുന്ന പ്രകാശ് തമ്പി തന്റെ കടയിലെ സിസി ടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയതായാണ് കടയുടമയുടെ വെളിപ്പെടുത്തല്‍.
സംഭവദിവസം തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് തിരിച്ച ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ ഡ്രൈവറാണ് ഓടിച്ചിരുന്നതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചതെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ മൊഴിനല്‍കിയത്. വാഹനം ഓടിച്ചത് ആരെന്നത് സംബന്ധിച്ചുള്ള അവ്യക്തത നീക്കാന്‍ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ സഹായിക്കുമെന്നതിനാലാണ് ക്രൈംബ്രാഞ്ച് ഈ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.