മോദി-ഷാ മാരത്തൺ ചർച്ച
ന്യൂഡൽഹി : മോദി പ്രധാന്മന്ത്രിയാകുന്ന സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മോദിയും അമിത് ഷായും തിരക്കിട്ട ചർച്ചകളിലാണ്.ഇന്ന് വൈകുന്നേരത്തോടെ മന്ത്രിമാരുടെ പട്ടിക രാഷ്‌ട്രപതി റാം നാഥ് കോവിന്ദിന് കൈമാറും.നാളെ വൈകീട്ട് 7ന് രാഷ്ട്രപതി ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞ. രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, സ്മൃതി ഇറാനി, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങി ഒന്നാം മോദി മന്ത്രിസഭയിലുണ്ടായിരുന്നവര്‍ക്ക് ഇത്തവണയും ഇടമുണ്ടാകും.
എന്നാൽ അമിത് ഷാ മന്ത്രിസഭയിൽ ചേരണമോ എന്ന കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല എന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന തിരഞ്ഞെടുപ്പുകളാണ് അതിനു കാരണം.അങ്ങനെയൊരു അവസ്ഥയിൽ പാർട്ടി അദ്ധ്യക്ഷൻ മാറേണ്ട എന്ന അഭിപ്രായം ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നു.
ബംഗാളിൽ നിന്ന് ബാബുല്‍ സുപ്രിയോ, രൂപ ഗാംഗുലി, ലോക്കറ്റ് ചാറ്റര്‍ജി, ദീലിപ് ഘോഷ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. രാം ചന്ദ്ര പ്രസാദ് സിങ്, രാജീവ് രഞ്ജന്‍ സിങ് എന്നിവരുടെ പേരുകളാണ് ജെഡിയുവിൽ നിന്ന് മന്ത്രിസഭയിൽ ഉണ്ടാകാൻ സാധ്യതയുള്ളവർ.കര്‍ണാടകയിലെ യുവനേതാവ് തേജസ്വി സൂര്യ, എല്‍ജെപിയെ പ്രതിനിധികരിച്ച് റാം വിലാസ് പാസ്വാന്‍, ശിവസേനയിൽ നിന്നും അനില്‍ ദേശായ്, സഞ്ജയ് റൗത്ത്, അരവിന്ദ് സാവന്ത് എന്നിവരും ശിരോമണി അകാലിദളില്‍ നിന്നും ഹര്‍സിമ്രത് കൗര്‍ ബാദൽ എന്നിവരെയും മന്ത്രിസഭയിൽ പ്രതിക്ഷീക്കാം.
സന്തോഷ് ഗാങ്വറോ, മേനക ഗാന്ധിയോ ആകും പ്രോടെം സ്പീക്കര്‍. കുമ്മനം രാജശേഖരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, സുരേഷ് ഗോപി, വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് കേരളത്തിൽ നിന്നും സാധ്യതാപട്ടികയിലുയര്‍ന്നു കേള്‍ക്കുന്നു.