തെരെഞ്ഞെടുപ്പ് കമ്മീഷനെയും മോദിയെയും ശക്തമായി വിമർശിച്ച് മമത
കൊൽക്കത്ത : ഈശ്വർ ചന്ദ്ര വിദ്യസാഗറിന്റെ പഞ്ചലോഹ പ്രതിമ പണിയും എന്ന മോദിയുടെ വെല്ലുവിളിക്ക് മമതയുടെ മറുപടി.പ്രതിമ പുനർനിർമിക്കാൻ മോദിയുടെ സഹായം വേണ്ടെന്ന് മമതാ ബാനർജി.
''ബിജെപി തന്നെ തകർത്ത പ്രതിമ വീണ്ടും നിർമിക്കാൻ ബംഗാളിനറിയാം. അതിന് മോദിയുടെ പണം ആവശ്യമില്ല'', മമത പറഞ്ഞു. പ്രതിമ നിർമിക്കുമെന്ന് പ്രഖ്യാപിക്കുന്ന മോദി 200 വർഷത്തെ സംസ്കാരവും ചരിത്രവും തിരിച്ചു തരുമോ എന്നും മമത ചോദിച്ചു.
''മോദിക്ക് തന്‍റെ ശക്തി അറിയില്ല. ആയിരം ആർ എസ് എസുകാരും മോദിയും ചേർന്നാലും തന്നെ നേരിടാനാകില്ല. ഭ്രാന്തനെപ്പോലെയാണ് മോദി സംസാരിക്കുന്നത്. തന്‍റെ റാലിയെ മോദി ഭയക്കുന്നു. മധൂർപൂരിൽ റാലി നടത്തരുതെന്ന് എസ്പിജി ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടത്താൻ ബിജെപി ശ്രമിക്കുന്നു'', മമത പറഞ്ഞു. വാഗ്ദാനങ്ങളല്ലാതെ മോദി ഒന്നും ചെയ്തിട്ടില്ലെന്നും മമത ആരോപിച്ചു.
''ഇങ്ങനെ കള്ളം പറയാൻ മോദിക്ക് നാണമില്ലേ? കള്ളൻ. പറഞ്ഞ ഓരോ ആരോപണവും തെളിയിക്കണം. ഇല്ലെങ്കിൽ നിങ്ങളെ ജയിലിൽ അടയ്ക്കാൻ ഞങ്ങൾക്കറിയാം'', മമത ആഞ്ഞടിച്ചു.