കേരളത്തിലെ പുതിയ ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ
തിരുവനന്തപുരം: രാജ്യത്തെ ലോക്ക് ഡൗണ്‍ മെയ് പതിനേഴുവരെ നീട്ടിയ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ . റെഡ്‌സോണിലും ഹോട്ട്സ്പോട്ട് ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. റെഡ് സോണ്‍ കണ്ടെന്‍മെന്റെ സോണ്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഇളവുകളോ മാറ്റങ്ങളോ തന്നെ ഇല്ല.
മറ്റുപ്രദേശങ്ങളില്‍ ആവശ്യമായ ഇളവുകള്‍ അനുവദിച്ചു . അതേസമയം ഓറഞ്ച് സോണുകളില്‍ പെടുന്ന ഹോട്സ്പോട്ടുകളില്‍ നിലവിലെ നിര്‍ദേങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.
ഗ്രീന്‍ സോണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍
- പൊതുഗതാഗതം അനുവദിക്കില്ല
- സ്വകാര്യ വാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല
- ടൂവീലറില്‍ അടിയന്തര സാഹചര്യങ്ങളിലൊഴികെ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല
- സിനിമാ തിയേറ്റര്‍, ആരാധനാലയം, പാര്‍ക്കുകള്‍, ജിം തുടങ്ങിയവയിലെ നിയന്ത്രണം തുടരും
- മദ്യശാലകള്‍, മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല
- വിവാഹം, മരണാനന്തര ചടങ്ങുകള്‍: 20 പേര്‍ മാത്രം പങ്കെടുക്കാം
- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷ നടത്തപ്പിന് നിബന്ധനകള്‍ പാലിച്ച് തുറക്കാം
- അവശ്യ സര്‍വീസല്ലാത്ത സര്‍ക്കാര്‍ ഓഫിസുകള്‍ മേയ് 17വരെ പ്രവര്‍ത്തിക്കും. ശനിയാഴ്ച ഓഫിസുകള്‍ക്ക് അവധിയായിരിക്കും.
- ഗ്രീന്‍ സോണുകളില്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. ആഴ്ചയില്‍ ആറു ദിവസം തുറക്കാം. ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും. ഞായറാഴ്ച എല്ലാ സോണുകളിലും പൂര്‍ണമായ ലോക്ഡൗണ്‍ ആയിരിക്കും.
- ഗ്രീന്‍ മേഖലയിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും.
- ഹോട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും പാഴ്സലുകള്‍ നല്‍കാം. നിലവിലുള്ള സമയക്രമം പാലിക്കണം.
- ഷോപ്പ് ആന്‍ഡ് എക്സ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം