രാജ്യസഭയിൽ നാടകീയ രംഗങ്ങൾ; ജമ്മു കാശ്മീർ വിഭജിച്ചു; ഭരണഘടനാ കീറി എറിയാൻ ശ്രമം
ന്യൂഡൽഹി : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. ജമ്മു കാശ്മീർ വിഭജിച്ചു. ജമ്മു കാശ്മീരും ലഡാക്കും ആയി രണ്ടു അർദ്ധ സംസ്ഥാന പദവിയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളാകും. ലഡാക്കിനു നിയമസഭാ ഇല്ല. ജമ്മുവിൽ വാർത്താവിനിമയം നിലച്ചു. ഇതിനിടയിൽ രാജ്യസഭയിൽ നാടകീയ രംഗങ്ങൾ. പിഡിപിയുടെ എംപി മാരോട് പുറത്തുപോകാൻ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. പിഡിപിയുടെ മിർ ഫായിസ്, നസീർ അഹമ്മദ് എന്നിവരോടാണ് ഭരണഘടനാ കീറി എറിയാൻ ശ്രമിച്ചതിനെ തുടർന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടത്.
കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം എടുത്തുകളഞ്ഞേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്ന നീക്കങ്ങളായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ നടന്നത്. ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ മന്ത്രിസഭായോഗം തുടങ്ങിയത്.