Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

കര്‍ഷ പ്രക്ഷോഭം: അദാനിയുടേയും അംബാനിയുടേയും നിയന്ത്രണത്തിലുള്ള ടോള്‍പ്ലാസകള്‍ കര്‍ഷകര്‍ ഏറ്റെടുത്തു

12 December 2020 10:04 PM

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ശക്തയാര്‍ജ്ജിക്കുന്നു. കൂടുതല്‍ പാതകള്‍ സ്തംഭിപ്പിച്ച്‌ കര്‍ഷക പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്ക്. ഡല്‍ഹിയിലെ സിന്‍ഗൂര്‍, തിക്‌റി, ഗാസിയാബാദ് അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങി നിന്ന സമരമാണ് ഇന്ന് മറ്റിടങ്ങളിലേക്കും വ്യാപിച്ചത്. ഇന്നലെ ജയ്പൂര്‍-ഡല്‍ഹി, ഡല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിച്ചും അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലുള്ള ടോള്‍പ്ലാസകള്‍ വളഞ്ഞും കര്‍ഷകര്‍ നടത്തിയ സമരത്തിന് പിന്നാലെയാണ് മറ്റിടങ്ങളിലേക്കും സമരം വ്യാപിച്ചത്. നാളെ മുതല്‍ റോഡുകള്‍ ഡല്‍ഹി- ജയ്പൂര്‍ ഹൈവേ അനിശ്ചിത കാലത്തേക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച്‌ രാജ്സ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ ട്രാക്ടറുകളിലും ട്രക്കുകളിലുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. പഞ്ചാബ്, യു.പി, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് നേരത്തെ പുറപ്പെട്ട കര്‍ഷകരും ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിത്തുടങ്ങി.

ഇതോടെ ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചു. ആയിരം പൊലിസുകാരെ ഗുഡ്ഗാവ് അതിര്‍ത്തിയിലും 3500 പൊലിസുകാരെ ഫരീദാബാദിലുമാണ് കേന്ദ്ര സര്‍ക്കാര്‍ അധികമായി വിന്യസിച്ചത്. മാസങ്ങള്‍ കഴിയാനുള്ള സര്‍വ സന്നാഹങ്ങളുമായാണ് കര്‍ഷകര്‍ ഡല്‍ഹിലെത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ ഡല്‍ഹി അതിര്‍ത്തികളിലെ ഗതാഗതം പതുക്കെയായി. ഇന്നലെ ആഗ്ര ഹൈവേയില്‍ റോഡുകള്‍ ഉപരോധിച്ച കര്‍ഷകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. ഹിസാറിലും കര്‍ണാലിലും ടോള്‍പ്ലാസകളില്‍ പണം നല്‍കാതെ വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടാണ് സമരക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ പ്രക്ഷോഭത്തില്‍ എവിടെയും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. നിയമം കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രി ഉറപ്പു നല്‍കിയെങ്കിലും അതു തള്ളിയാണ കര്‍ഷകര്‍ തെരുവിലറിങ്ങിയത്.

ബി.ജെ.പി നേതാവും ഗൗതം ബുദ്ധ നഗര്‍ എം.പിയുമായ മഹേഷ് ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള നോയിഡയിലെ കൈലാഷ് ആശുപത്രിക്ക് മുമ്ബിലും ഇന്നലെ കര്‍ഷകര്‍ സമരം നടത്തി. അരിയും ഭക്ഷ്യവസ്തുക്കളുമായെത്തിയ 150ലധികം വരുന്ന സമരക്കാര്‍ അത് നാട്ടുകാര്‍ക്ക് വിതരണം ചെയ്താണ് പ്രതിഷേധിച്ചത്. കര്‍ഷകര്‍ക്ക് പിന്തുണയുമായി ഹനുമാന്‍ ബേനിവാള്‍ എം.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഘടകകക്ഷി ആര്‍.എല്‍.പി പ്രത്യക്ഷ സമരത്തിനിറങ്ങി. തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് ഡല്‍ഹി കൂടുതല്‍ സ്തംഭിപ്പിക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യം.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration