പീതാംബരക്കുറുപ്പ് സ്ഥാർത്ഥിയായേക്കും; കോൺഗ്രസ്സ് സാധ്യത പട്ടികയായി
തിരുവനതപുരം : അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ ചേര്‍ന്ന കെ.പി.സി.സി.തിരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. എറണാകുളം, അരൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആരെന്നതില്‍ ഏകദേശ ധാരണയായെങ്കിലും കോന്നി, വട്ടിയൂര്‍കാവ് മണ്ഡലങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.
എറണാകുളത്ത് ടി.ജെ.വിനോദിനും അരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് രാജേഷും സ്ഥാനാര്‍ഥികളുമാകുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് രാജേഷ്. എറണാകുളത്ത് കെ.വി.തോമസിന്റെ പേര് നിലവില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടി.ജെ.വിനോദിനെ മത്സരിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്.
വട്ടിയൂര്‍ക്കാവിലും കോന്നിയിലും ധാരണയിലെത്താന്‍ യോഗത്തിനായില്ല. എന്‍.പീതാംബര കുറുപ്പിനെതിരെ പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പും കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ നോമിനിയായുള്ള റോബിന്‍ പീറ്ററിനെതിരെ ഡിസിസിയിലെ അഭിപ്രായ വ്യത്യാസവുമാണ് തര്‍ക്കമായി നിലനില്‍ക്കുന്നത്.