വ്യാജരേഖാ കേസിൽ കെ.വിദ്യക്ക് കർശന ഉപാധികളോടെ ജാമ്യം
സ്വാതന്ത്ര്യസമര സേനാനി ചന്ദ്രശേഖര്‍ ആസാദിനെ ഗൂഢാലോചന നടത്തി കൊല്ലിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബി.ജെ.പി നേതാവ്. രാജസ്ഥാന്‍ ബിജെപി എംഎല്‍എയും പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മദന്‍ ദിലാവറാണ് പുതിയ വാദവുമായി രംഗത്തുവന്നത്. എംഎല്‍എയുടെ മാനസികനില തകരാറിലാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ച്. \'സ്വതന്ത്ര്യ സമരത്തിനിടെ ചന്ദ്രശേഖര്‍ ആസാദ് പണം ആവശ്യപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ അടുക്കലേക്ക് പോയിരുന്നു. 1,200 രൂപ അദ്ദേഹത്തിന് ആവശ്യമായിരുന്നു. പണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാമെന്ന് ഉറപ്പ് നല്‍കിയ അദ്ദേഹം ഒരു പാര്‍ക്കില്‍ കാത്തിരിക്കാന്‍ ആസാദിനോട് ആവശ്യപ്പെട്ടു. അതിനുശേഷം തീവ്രവാദി ചന്ദ്രശേഖര്‍ ആസാദ് ഒരു പാര്‍ക്കില്‍ ഇരിക്കുകയാണെന്ന് അദ്ദേഹം ബ്രിട്ടീഷ് പോലീസിനെ അറിയിക്കുകയായിരുന്നു\' -നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടക്കുന്ന രാജ്‌സമന്ദ് ജില്ലയില്‍ ഞായറാഴ്ച ദിലാവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. \'ബ്രിട്ടീഷ് പോലീസ് എത്തി ആസാദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരില്‍ ചിലരെ കൊലപ്പെടുത്തിയ ആസാദ് അവസാനം പൊലീസ് തന്നെ വളഞ്ഞെന്ന് മനസിലായപ്പോള്‍ സ്വയം വെടിവച്ച് മരിച്ചു\'- ദിലാവര്‍ പറഞ്ഞു. ദിലവാറിന്‍റെ പ്രസ്താവനയെ കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിച്ചു.
\n
\n\'ദിലവാറിന്‍റെ ചരിത്രത്തെക്കുറിച്ചുള്ള അറിവ് ദുര്‍ബലവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. പ്രായം കൂടുന്നതിനനുസരിച്ച് അദ്ദേഹത്തിന്‍റെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു. വാര്‍ത്തകളില്‍ ഇടം നേടുന്നതിനായി കാലാകാലങ്ങളില്‍ ഇത്തരം അസംബന്ധങ്ങള്‍ അദ്ദേഹം പറയുകയാണ്\' -രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പുഷ്പേന്ദ്ര ഭരദ്വാജ് പറഞ്ഞു.