ജാർഖണ്ഡിൽ ബിജെപിക്ക് തിരിച്ചടി; മഹാസഖ്യം അധികാരത്തിലേക്ക്. ഹേമന്ത് സോറൻ മുഖ്യമന്ത്രി ആയേക്കും
റാഞ്ചി: ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് കനത്ത പ്രഹരം നൽകി ജാർഖണ്ഡിൽ മഹാസഖ്യത്തിനു മുന്നേറ്റം. പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ജാര്‍ഖണ്ഡിലും ബിജെപി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തിലേറുന്നു. 65 സീറ്റ് എന്ന ലക്ഷ്യം കുറിച്ച് ഷഡ്പൂര്‍ ഈസ്റ്റില്‍ മത്സരിച്ച മുഖ്യമന്ത്രി രഘുബര്‍ദാസും ചക്രധര്‍പുറില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലക്ഷമണ്‍ ഗിലുവയുമുൾപ്പെടെ തോൽവി അറിഞ്ഞു.
ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്സ്, ആർജെഡി എന്നിവരാണ് മഹാസഖ്യമായി മത്സരിച്ചത്. എന്നാൽ കഴിഞ്ഞ തവണത്തെതിൽ നിന്നും വ്യത്യസ്തമായി എൻഡിഎ മുന്നണിയിൽ ഉണ്ടായിരുന്നു എജെഎസ് യുവും ജെവിഎമും ഒറ്റക്കാണ് മത്സരിച്ചത്. മഹാസഖ്യം കേവല ഭൂരിപക്ഷമായ 42 മറികടന്ന് 43 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ജെഎംഎം നേതാവ് ഹേമന്ത് സോറനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ടാണ് മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. സോറൻ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും ലീഡ് ചെയ്യുകയാണ്. മഹാസഖ്യം കേവല ഭൂരിപക്ഷം മറികടന്നാലും ബിജെപി എന്ത് രാഷ്ട്രീയമാണ് ഇവിടെ നടത്താൻ പോകുന്നത് എന്ന കാര്യത്തിൽ ഇനിയും കാത്തിരുന്നു കാണേണ്ടതുണ്ട്.