അരുൺ ജെയ്റ്റ്ലി അന്തരിച്ചു
ന്യൂഡൽഹി : ബിജെപിയുടെ നേതാവും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജയ്റ്റ്ലി അന്തരിച്ചു. 66 വയസ്സായിരുന്നു. ഒന്നാം മോഡി സര്‍ക്കാരില്‍ സാമ്പത്തികം, പ്രതിരോധം, കോര്‍പ്പറേറ്റ് അഫേഴ്സ്, വാര്‍ത്താ പ്രക്ഷേപണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2009 മുതല്‍ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. വാജ്പേയി മന്ത്രിസഭയില്‍ വാര്‍ത്താ പ്രക്ഷേപണ വകുപ്പ് സഹമന്ത്രിയായും നിയമകാര്യവകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗമാണ്.
2000 ഏപ്രില്‍ മൂന്നു മുതല്‍ 2018 ഏപ്രില്‍ രണ്ടുവരെ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമായി. 2018 ഏപ്രില്‍ മൂന്നു മുതല്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ്. 2014 മെയ് 26 മുതല്‍ 2019 ജൂണ്‍ 11 വരെ രാജ്യസഭാ നേതാവായി. 2014- ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമൃത്സറില്‍ ന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ്സിലെ അമരീന്ദര്‍ സിങിനോട് പരാജയപ്പെട്ടു. ആരോഗ്യം മോശമായതിനാല്‍ രണ്ടാം മോഡി മന്ത്രിസഭയില്‍നിന്ന് വിട്ടുനിന്നു. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ജയ്റ്റ്ലി ഈ മാസം ഒമ്പതിനാണ് അദ്ദേഹം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ ചികിത്സതേടിയത്.
1952 ഡിസംബര്‍ 28നാണ് അരുണ്‍ മഹാരാജ് കിഷന്‍ ജെയ്റ്റ്ലി എന്ന അരുണ്‍ ജെയ്റ്റ്ലിയുടെ ജനനം. ബികോം ബിരുദത്തിനുശേഷം ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബി വിരുദം നേടി. ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെയാണ് എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. 1973-ല്‍ അഴിമതിക്കെതിരെ തുടങ്ങിയ ജെപി പ്രസ്ഥാനത്തില്‍ നേതൃ സ്ഥാനം വഹിച്ചു. അഭിഭാഷകനായി സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു.
1989-ല്‍ വി പിസിങിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി. നിയമം സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് 19മാസം കരുതല്‍ തടങ്കലിലുമായിരുന്നു. ഭാര്യ: സംഗീത ജെയ്റ്റ്ലി ജമ്മു കാശ്മീര്‍ മുന്‍ മന്ത്രി ഗിര്‍ധരി ലാല്‍ ദോഗ്രയുടെ മകളാണ്. മക്കള്‍: റോഹന്‍ ജെയ്റ്റ്ലി, സൊണാലി ജെയ്റ്റ്ലി ബഖ്ഷി