ആറു പേര്‍ക്ക് കോവിഡ്; ബെയ്ജിങ്ങില്‍ വീണ്ടും ലോക്ഡൗണ്‍
ബെയ്ജിങ്: പുതിയതായി വീണ്ടും കോവിഡ് കേസ് സ്ഥിരീകരിച്ചതോടെ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെ ചില ഭാഗങ്ങളിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. ബെയ്ജിങിലെ ഏറ്റവും വലിയ മാംസച്ചന്തകളിലൊന്നായ ഷിന്‍ഫാദി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മാര്‍ക്കറ്റ് അടച്ചു പൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു.
ഇതോടെ ബെയ്ജിങ്ങിലെ 11 പാർപ്പിട സമുച്ചയ മേഖലകളിലാണ് ലോക്ഡൗൺ. ആളുകൾ വീട് വിട്ട് പുറത്തിറങ്ങുന്നത് വിലക്കി. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചു. രണ്ടു മാസത്തിന് ശേഷമാണ് ബെയ്ജിങ്ങിൽ പുതിയ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ചൈനയിൽ കഴിഞ്ഞ മാസമാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചത്.
ലോകത്ത് ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിച്ചത് ചൈനയിലായിരുന്നു. ചൈനയില്‍ വുഹാനില്‍ വൈറസ് വ്യാപനം കണ്ടെത്തിയതിന് പിന്നാലെ രണ്ട് മാസത്തിലധികം ചൈനയില്‍ രാജ്യ വ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. വൈറസ് വ്യാപനം അവസാനിച്ചതിനെ തുടര്‍ന്ന ഒരു മാസത്തിലധികമായി രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.