Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി

പ്രതിപക്ഷം ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്നു: ആരോഗ്യമന്ത്രി

13 March 2020 01:30 PM

തിരുവനന്തപുരം:   ഇരയുടെ കൂടെ ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യരുതെന്ന് പ്രതിപക്ഷത്തോട് ആരോഗ്യമന്ത്രി കെ കെ ശൈലജ.പഴുതടച്ച നടപടികളാണ് എടുത്തിരിക്കുന്നതെന്നും, എന്നാല്‍ എല്ലാ പഴുതുകളും അടയ്ക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം കൂടി വേണമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
 
വളരെ മികച്ച നിരീക്ഷണമുള്ള യുകെയും യുഎസുമെല്ലാം രോഗത്തിന്റെ പിടിയിലാണെന്നത് ഭീതിയോടെ തന്നെയാണ് കേരളം കാണുന്നത്. ഏറ്റവും ഉന്നത നിലവാരമുള്ള സക്ാന്‍ഡിനേവിയന്‍ രാജ്യത്തിന്റെ ഭരണാധികാരി തന്നെ പറഞ്ഞിരിക്കുന്നു വൈറസ് നിയന്ത്രിക്കാനാകാത്ത വിധത്തില്‍ മുന്നോട്ടുപോവുകയാണെന്ന്.  ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ കഴിയാത്തതുകൊണ്ട്  ഭീകരത പൂര്‍ണമായും പുറത്തുപറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.



 സാധാരണ പനിയും കൊറോണയുമായി ബന്ധപ്പെട്ട പനിയും ഏതെന്ന് കണ്ടുപിടിക്കാന്‍ എളുപ്പമല്ലെന്നാണ് താന്‍ മനസിലാക്കുന്നത്. പെട്ടെന്ന് മനസിലാക്കി മാറ്റിനിര്‍ത്തണമെന്ന എംകെ മുനീറിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ആരോഗ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഡോക്ടറായതുകൊണ്ട് മുനീറിന് പെട്ടെന്ന് വേര്‍തിരിച്ച് അറിയാന്‍ സാധിക്കുന്നതുകൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും കെകെ ശൈലജ പറഞ്ഞു. ലോകത്തൊരിടത്തും ഈ മഹാമാരി നേരിടുന്നതില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കമുണ്ടായിട്ടില്ല.

ഏറ്റവും നല്ല സാങ്കേതികവിദ്യയുള്ള ചൈനയിലാണ് കൂട്ടത്തോടെ ആളുകള്‍ മരിച്ചത്‌. അമേരിക്കയില്‍ 30 ലേറെയായി മരണം എന്ന് തോന്നുന്നു. എല്ലാ ശക്തിയുമെടുത്ത് പ്രയോഗിച്ചാലും ചെറിയ പഴുതുണ്ടാകും. അതേസമയം, വഴിയിലൂടെ അന്വേഷിച്ച് എന്തെങ്കിലും കുറ്റപ്പെടുത്താനായുണ്ടോ എന്ന് കണ്ടുപിടിച്ച് ആക്രമിക്കുന്നത് ശരിയല്ല,അതിന് പിന്നീട് അവസരമുണ്ട്. ഈ പ്രശ്‌നത്തിന്റെ  ഗൗരവം പ്രതിപക്ഷം മനസിലാക്കണം. ഒന്നാം ഘട്ടം വളരെ സമര്‍ഥമായി നമ്മള്‍ വിജയിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഇറ്റലിയില്‍ നിന്ന് ആരെങ്കിലും വരുന്നുണ്ടെങ്കില്‍ ഹെല്‍പ് ഡെസ്‌ക് ഉണ്ടെന്നും ഹോം ക്വാറന്റൈനില്‍ പോകണമെന്നുമുള്ള അനൗണ്‍സ്‌മെന്റ് വിമാനത്തില്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുകയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തു.അതേസമയം, ഇറ്റലിയില്‍ നിന്നെത്തി റിപ്പോര്‍ട്ട് ചെയ്യാത്ത കുടുംബത്തെ താന്‍ കുറ്റപ്പെടിത്തിയില്ലെന്നും എന്നാല്‍ അവര്‍ മനപൂര്‍വ്വം അസുഖം മറച്ചുവച്ചുവെന്നും മന്ത്രി പറഞ്ഞു.

പതിനായിരക്കണക്കിനാളുകളാണ് ഗള്‍ഫ് നാടുകളില്‍ നിന്നും തിരിച്ചുപോരാനൊരുങ്ങുന്നത്. ഫെബ്രുവരി 24 മുതല്‍ നാല് ഡോക്ടര്‍മാരും 27 മുതല്‍ ഏഴ് ഡോക്ടര്‍മാരും, മാര്‍ച്ച് 3 മുതല്‍ 13 ഡോക്ടര്‍മാരും, 15 പാരാമെഡിക്കല്‍ സ്റ്റാഫും നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിയമിതരായിരുന്നു. ഡോക്ടര്‍മാരില്ലെന്ന പ്രതിപക്ഷ  പ്രചരണത്തിന് മന്ത്രി മറുപടി നല്‍കി. ഒരു ഹോട്ടലിന്റെ പേര് മാറിപ്പോയത് പോലും  പ്രതിപക്ഷം വലിയ ആരോപണമാക്കുന്നു. എന്നാല്‍ ആ സ്ഥലമെല്ലാം കൃത്യമായി തന്നെ അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.

എത്ര വൈകിയാലും തൃശൂരില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമായിട്ട് മാത്രമെ പത്രങ്ങള്‍ അച്ചടിക്കു എന്ന് കേരളത്തിലെ പത്രങ്ങളെല്ലാം ഒരുപോലെ പറഞ്ഞു. വളരെ സഹായകരമായിരുന്നു ഇക്കാര്യം. എല്ലായിടത്തും നിരീക്ഷണ സംവിധാനം നമ്മള്‍ ശക്തമാക്കിയിട്ടുണ്ട്. ആളുകളുടെ സഹകരണം നല്ല നിലയില്‍ ഉണ്ടായാലെ കാര്യങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടുപോകാനാകു.   പ്രതിപക്ഷം ദയവായി പരിഹസിക്കരുതെന്നും  മന്ത്രി പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration