Saturday, April 27, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

ബിജെപിയിൽ കലാപം ; ത്രിപുര മുഖ്യമന്ത്രിയെ മാറ്റണം: വിമത എംഎൽഎമാർ ഡൽഹിയിൽ

12 October 2020 12:01 PM

ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി‌ ബിപ്ലബ്‌കുമാർ ദേബിനെ മാറ്റണമെന്ന്‌ ബിജെപി വിമത എംഎൽഎമാർ. ഈ ആവശ്യമുന്നയിച്ച്‌ എട്ട്‌ ബിജെപി എംഎൽഎമാർ ദേശീയ നേതാക്കളെ കാണാൻ ഡൽഹിയിലെത്തി. ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുമായി എംഎല്‍എമാര്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും.

ആഭ്യന്തരമന്ത്രി അമിത്‌ ഷായെ കാണാനും ശ്രമിക്കുന്നുണ്ട്‌. സുദീപ്‌ റോയ്‌ ബർമന്റെ നേതൃത്വത്തിൽ എംഎല്‍എമാര്‍ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി ഞായറാഴ്‌ച ചർച്ച നടത്തി. സംസ്ഥാനത്ത്‌ മുഖ്യമന്ത്രിയുടെ ഏകാധിപത്യമാണെന്നും‌ എംഎൽഎമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പരാതിപ്പെട്ടു. 36 അംഗ ബിജെപി നിയമസഭാ കക്ഷിയിലെ 10 പേർ ഒപ്പമുണ്ടെന്ന്‌ വിമതര്‍ പറഞ്ഞു. ഭരണപരിചയവും രാഷ്ട്രീയധാരണയുമില്ലാത്ത ബിപ്ലബിനെ മാറ്റിയില്ലെങ്കിൽ ഇടതുമുന്നണി അധികാരത്തിൽ തിരിച്ചെത്തുമെന്ന് വിമത‌ എംഎൽഎ സുശാന്ത ചൗധരി പറഞ്ഞു.

രണ്ട്‌‌‌ ഡസനിൽപ്പരം വകുപ്പ്‌ ബിപ്ലബ് കൈയാളുന്നു. കോവിഡ്‌ പെരുകുമ്പോഴും സംസ്ഥാനത്ത്‌ ആരോഗ്യമന്ത്രിയില്ല. റിക്ഷത്തൊഴിലാളികൾ, പച്ചക്കറി കച്ചവടക്കാർ, വ്യവസായികൾ എന്നിങ്ങനെ എല്ലാവരും മുഖ്യമന്ത്രിക്കെതിരായി ‌ പ്രതികരിക്കുന്നുവെന്നും വിമതര്‍ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ പ്രവർത്തിച്ചുവന്ന ബിപ്ലബിനെ നരേന്ദ്ര മോഡിയുടെ താൽപ്പര്യപ്രകാരമാണ്‌ ത്രിപുരയിൽ മത്സരിപ്പിച്ചത്. പ്രധാനമന്ത്രി അറിയാതെ തീരുമാനം എടുക്കാനാകില്ലെന്ന് ബി എൽ സന്തോഷ്‌ വിമതരെ അറിയിച്ചു.

സംഘടനയ്ക്കുള്ളില്‍ ചർച്ചചെയ്യേണ്ട കാര്യങ്ങൾ പുറത്തുപറയുന്നത്‌ ബിജെപിയുടെ ശൈലിയല്ലെന്ന്‌ ത്രിപുര സംസ്ഥാന അധ്യക്ഷൻ മണിക്‌ സാഹ പ്രതികരിച്ചു. സുദീപ്‌ ബർമനും സുശാന്ത ചൗധരിയും അടക്കമുള്ളവർ 2017ൽ കോൺഗ്രസിൽനിന്ന്‌ എത്തിയവരാണ്‌. ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ മുൻകൈ എടുത്താണ്‌ ഇവരെ കൂറുമാറ്റിയത്‌.


നിലവിൽ 10 പേരുടെ പിന്തുണയാണ്‌ വിമതപക്ഷത്തിനുള്ളത്‌. സുദീപ്‌ റോയ്‌ ബർമൻ, സുശാന്ത ചൗധരി, ആശിഷ്‌ സാഹ, ആശിഷ്‌ ദാസ്‌, ദിവ ചന്ദ്ര റങ്കാൽ, ബർബ്‌ മോഹൻ, പരിമൾ ദേബ്‌ ബർമ, രാം പ്രസാദ്‌ പാൽ എന്നിവരാണ്‌ ഡൽഹിയിൽ എത്തിയത്‌. ബീരേന്ദ്ര കിഷോർ, ബിപ്ലവ്‌ ഘോഷ്‌ എന്നിവരുടെ പിന്തുണയും ഇവർ അവകാശപ്പെടുന്നു. 60 അംഗനിയമസഭയിൽ എട്ട്‌ ഐപിഎഫ്‌ടി അംഗങ്ങളും സർക്കാരിനെ പിന്തുണയ്‌ക്കുന്നു. സിപിഐ എമ്മിന്‌ 16 അംഗങ്ങളുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration