ബാബറി ഭൂമി വിധി: പുനഃപരിശോധനാ ഹർജി നല്‍കി
ന്യൂഡല്‍ഹി: ബാബറി ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധിക്കെതിരെ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് പുനഃപരിശോധന പുനഃപരിശോധന ഹർജി നല്‍കി. ആരും ആവശ്യപ്പെടാതെയാണ് പള്ളിക്കായി 5 ഏക്കര്‍ ഭൂമി നല്‍കിയതെന്നും പകരം ഭൂമി വേണമെന്ന ആവശ്യം ആരും ഉന്നയിച്ചിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം നല്‍കിയ തീരുമാനം പുനഃപരിശോധിക്കണം. രേഖാപരമായ തെളിവുകള്‍ അവഗണിച്ചു. പുനപരിശോധനാ ഹർജിയിൽ തീര്‍പ്പുണ്ടാകുന്നത് വരെ വിധി സ്റ്റേ ചെയ്യണമെന്നും 217 പേജുള്ള അപേക്ഷയില്‍ ആവശ്യപ്പെടുന്നു.
വിധിക്കെതിരെ ഡിസംബര്‍ ഒമ്പതിന് മുമ്പ് പുനഃപരിശോധന ഹർജി നല്‍കുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുനഃപരിശോധന ഹർജി നല്‍കേണ്ടെന്നാണ് യു.പി സര്‍ക്കാറിനു കീഴിലെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ തീരുമാനം. ബാബരി ഭൂമിക്കു പകരമായി സുപ്രീംകോടതി നിര്‍ദേശിച്ച അഞ്ചേക്കര്‍ സ്വീകരിക്കണമോ എന്ന കാര്യത്തില്‍ സുന്നി വഖഫ് ബോര്‍ഡ് തീരുമാനത്തിലെത്തിയിട്ടില്ല.