പാലാരിവട്ടം അഴിമതി; മുൻമന്ത്രി VK ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. രണ്ടു മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു.
ചില കാര്യങ്ങള്‍ അറിയാനാണ് തന്നെ വിളിപ്പിച്ചതെന്നും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞതായും ചോദ്യം ചെയ്യലിനു ശേഷം ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. വീഴ്ചകള്‍ സ്വഭാവികമാണ്. ഇതിനു മുമ്പും പാലം പണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിനെയും ചോദ്യംചെയ്യലിന് വിധേയമാക്കിയത്. മേല്‍പ്പാല നിര്‍മാണത്തില്‍ അമിതലാഭം ഉണ്ടാക്കുന്നതിനായി വന്‍ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. കരാറുകാരും കണ്‍സള്‍ട്ടന്‍സിയും മേല്‍നോട്ടം വഹിച്ച സ്ഥാപനവും അടക്കമുള്ളവയെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.