Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

ആനയറയില്‍ ആട്ടോ ഡ്രൈവര്‍ വിപിനെ കൊലപ്പെടുത്തിയ പ്രതികള്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

21 October 2019 10:16 AM

തിരുവനന്തപുരം: ആനയറയില്‍ ആട്ടോ ഡ്രൈവര്‍ വിപിനെ കൊലപ്പെടുത്തിയ പ്രതികള്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയത് യാതൊരു കൂസലുമില്ലാതെ. എന്താണ് സംഭവമെന്ന് അന്വേഷിച്ച പൊലീസുകാരനോട് ' പേട്ടയിലെ കൊലപാതകത്തില്‍ നിങ്ങള്‍ അന്വേഷിക്കുന്നവര്‍ ഞങ്ങളാണെന്നും കീഴടങ്ങാനെത്തിയതാണെന്നു' മുള്ള മറുപടിയാണ് പ്രതി അനുലാല്‍ നല്‍കിയത്. പ്രതികളുടെ മറുപടികേട്ട് ഓഫീസിനകത്തുണ്ടായിരുന്ന എസ്.ഐ ശ്രീകുമാര്‍ ആദ്യമൊന്ന് അന്താളിച്ചെങ്കിലും വിവരം പേട്ട സി.ഐ ബിനുവിനെയും സിറ്റി പൊലീസ് കമ്മീഷണറെയും അറിയിക്കുകയായിരുന്നു. അനുലാല്‍, ജയദേവന്‍, ബിനീഷ്, റിജു, ശിവപ്രസാദ്, റസീം ഖാന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അഭിഭാഷകനൊപ്പമാണ് പ്രതികള്‍ സ്റ്റേഷനിലെത്തിയത്. സംഭവത്തിനു പിന്നില്‍ ഗുണ്ടാ കുടിപ്പകയെന്ന് പൊലീസ് അറിയിച്ചു.

2014ല്‍ കാരാളി അനൂപിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിപിന്‍. നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റില്‍ ഈഞ്ചയ്ക്കലിലെ സ്വകാര്യ ബാറില്‍ വച്ച്‌ കൊലപാതക സംഘവും വിപിനും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതേ തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് വിപിനെ അറസ്റ്റ് ചെയ്തു. റിമാന്‍ഡിലായിരുന്ന വിപിന്‍ രണ്ടാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഈ സംഭവത്തിലെ വൈരാഗ്യമാണെന്ന് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

വിപിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നും കാലും കൈയും വെട്ടിയെടുത്ത് ഉപേക്ഷിക്കുക എന്നതായിരുന്നു പദ്ധതിയെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. അതിനാലാണ് സ്വകാര്യ ആശുപത്രിക്ക് സമീപം പാതിജീവനോടെ റോഡില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞത്. എന്നാല്‍ മൃഗീയമായ വെട്ടേറ്റ വിപിന്‍ വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാന്‍ താമസിച്ചതും അമിതമായി രക്തം നഷ്ടപ്പെട്ടതുമാണ് മരണത്തിന് ഇടയാക്കിയത്.

53 വെട്ടുകളാണ് വിപിന്റെ ശരീരത്തുണ്ടായിരുന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വെട്ടേറ്റ് വലതുകാല്‍ വേര്‍പ്പെട്ടും വലതു കൈയും ഇടതുപാദവും തുങ്ങിയ നിലയിലുമായിരുന്നു. ഗുരുതരാവസ്ഥയിലായ വിപിനെ പൊലീസ് എത്തിയാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചാക്ക മുരുകന്റെ കൊട്ടേഷന്‍ സംഘമാണ് തന്നെ ആക്രമിച്ചതെന്നും വൈശാഖും ഒപ്പമുണ്ടായിരുന്നെന്നും ബാക്കിയുള്ളവരെ കണ്ടാല്‍ അറിയാമെന്നും ചാക്ക മുരുകന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന വിപിന്‍ മൊഴി നല്‍കിയിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration