കേരളത്തെ കണ്ടു പഠിക്കു; മഹാരാഷ്ട്രയെ വിമര്‍ശിച്ച് ബി.ജെ.പി
മുംബൈ: കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിലെ മികവ് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയെ വിമര്‍ശിച്ച് ബി.ജെ.പി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം സമ്പൂര്‍ണ്ണ പരാജയമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ഇതിനെതിരെ ബി.ജെ.പി അംഗങ്ങള്‍ മെയ് 22ന് പ്രക്ഷോഭം നടത്തണം. വീടുകള്‍ക്ക് മുന്നില്‍ കറുത്ത റിബ്ബണും പ്ലക്കാര്‍ഡുകളുമായാണ് ഉദ്ധവ് താക്കറെ സര്‍ക്കാറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കേണ്ടതെന്നും മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ആരോഗ്യരംഗം സര്‍ക്കാര്‍ പൂര്‍ണമായും തകര്‍ത്തു. സാധാരണക്കാര്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ പോലുമായിട്ടില്ല. മാര്‍ച്ച് ഒൻപതിനാണ് കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം തുടങ്ങുന്നത്. 70 ദിവസങ്ങള്‍ക്ക് ശേഷം 1000ത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് കേരളത്തില്‍ കോവിഡ് ബാധിച്ചത്. എന്നാല്‍, മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 37,000മായെന്നും ബി.ജെ.പി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 39,000ത്തോളം പേര്‍ക്ക് ഇതുവരെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.