ഐ ഫോണ്‍ വിവാദം: സന്തോഷ് ഈപ്പനെതിരെ ചെന്നിത്തല നിയമനടപടിക്ക്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ സമ്മാനമായി നല്‍കിയെന്ന യൂനിടാക് എം.ഡി സന്തോഷ് ഈപ്പെന്റ മൊഴിയില്‍ നിയമനടപടി സ്വീകരിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരുങ്ങുന്നു. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന് തിങ്കളാഴ്ച ചെന്നിത്തല വക്കീല്‍ നോട്ടീസ് അയക്കും. പരാമര്‍ശം പിന്‍വലിക്കാത്തപക്ഷം കോടതിയെ സമീപിക്കും.
യൂനിടാക്കിെന്റ പേരില്‍ കൊച്ചിയിലെ കടയില്‍നിന്ന് ആറ് ഐ ഫോണുകളാണ് വാങ്ങിയത്. ഇതില്‍ അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളിലൊന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലക്ക് കൈമാറിയെന്നാണ് ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ നല്കിയ ഹർജിയില്‍ സന്തോഷ് ഈപ്പന് പറയുന്നത്.
എന്നാല്‍, ആരോപണം ചെന്നിത്തല തള്ളിയിരുന്നു. സന്തോഷ് ഈപ്പന് പറയുന്ന ഫോണിെന്റ ഐ.എം.ഇ.ഐ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഇത് ഉപയോഗിക്കുന്നയാളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഡി.ജി.പി ലോക്നാഥ് െബെഹ്റക്ക് പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് നിയമോപദേശം ലഭിച്ചത്. ഐ.എം.ഇ.ഐ നമ്ബറിെന്റ അടിസ്ഥാനത്തില്‍ ഇത് ഉപയോഗിച്ചിരുന്നവരുടെ വിവരങ്ങളും പ്രതിപക്ഷനേതാവ് ശേഖരിച്ചതായാണ് സൂചന.