Friday, May 03, 2024
 
 
⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം
News

ഒടുവില്‍ '10 രൂപ' ഡോക്ടറും കൊവിഡിന് കീഴടങ്ങി

24 July 2020 11:53 AM

ചെന്നൈയില്‍ പത്തുരൂപയ്ക്ക് ചികിത്സ നടത്തിയിരുന്ന 'ചെന്നൈയിലെ പാവങ്ങളുടെ ഡോക്ടറും' കോവിഡ് മൂലം മരണത്തിന് കീഴടങ്ങി. ചെന്നൈയില്‍ ഫീസായി പത്ത് രൂപ മാത്രം വാങ്ങിയിരുന്ന ഡോ. സി മോഹന്‍ റെഡ്ഡി (84) കോവിഡിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മരണമടഞ്ഞത്.

ലോക്ക്ഡൗണില്‍ പോലും മോഹന്‍ റെഡ്ഡി ചികിത്സ നടത്തിയിരുന്നു. ജൂണ്‍ 25 നായിരുന്നു റെഡ്ഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സ്ഥലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയും മരണമടയുകയുമായിരുന്നു.

ചെന്നൈയില്‍ പാവപ്പെട്ട രോഗികളെ ചികിത്സിച്ചിരുന്ന റെഡ്ഡി തീരെ പണമില്ലാത്തവര്‍ക്ക് സൗജന്യമായി വരെ മരുന്നുകള്‍ നല്‍കിയിരുന്നതായി 84 കാരന്‍ ഡോക്ടര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന നഴ്‌സും പറഞ്ഞു.

വില്ലിവാക്കത്തെ പണമില്ലാത്താവരും സാധാരണക്കാരും ചേരി നിവാസികളുമെല്ലാം അദ്ദേഹത്തെ തേടി വരുമായിരുന്നു. പ്രദേശവാസികളെ ചികിത്സിക്കാനായി തുറന്ന 30 ബെഡ്ഡുകളുള്ള ചെറിയ ആശുപത്രി ഏതുസമയത്തും പ്രവര്‍ത്തിച്ചിരുന്നു. തന്നെ ആശ്രയിച്ചെത്തുന്ന ആരോടും അദ്ദേഹം ഇതുവരെ നോ പറഞ്ഞിരുന്നില്ല. ലോക്ക്ഡൗണ്‍ കാലത്ത് ബന്ധുക്കള്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും വന്നാല്‍ രോഗികളെ ആര് ചികിത്സിക്കുമെന്നയിരുന്നു അദ്ദേഹം ചോദിച്ചതെന്ന് സഹോദരന്‍ പറഞ്ഞു.

ഡോക്ടറിന്റെ മരണവാര്‍ത്ത വില്ലിവാക്കത്തും പരിസര പ്രദേശങ്ങളിലും പ്രത്യേകിച്ച്‌ ചേരിയിലും വലിയ ദു:ഖമാണ് ഉയര്‍ത്തിയിരിക്കുന്നത്. 1936 ല്‍ നെല്ലൂരില്‍ ജനിച്ച ഡോക്ടര്‍ റെഡ്ഡി ഗുഡൂരിലാണ് പ്രാഥമിക വിദ്യാഭ്യാസം ചെയ്തത്. കില്‍പ്പക് മെഡിക്കല്‍ കോളേജില്‍ നിന്നും വൈദ്യ ശാസ്ത്രത്തില്‍ ബിരുദം നേടി. റെയില്‍വേയില്‍ ജനറല്‍ പ്രാക്ടീഷ്യണറായി തുടങ്ങിയ അദ്ദേഹം പിന്നീട് വില്ലിവാക്കത്ത് നഴ്‌സിംഹോം തുറക്കുകയായിരുന്നു.

ലോക്ഡൗണ്‍ കാലത്ത് പട്ടിണിയിലായിപോയ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാണ് ഇത്തവണ അദ്ദേഹം ജന്മദിനം ആഘോഷിച്ചത്. ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും മോസ്‌ക്കുകള്‍ക്കും പുറമേ അനാഥാലയങ്ങള്‍ക്കും അദ്ദേഹം സംഭാവനകള്‍ നല്‍കിയിരുന്നു.

സ്‌കൂളുകള്‍ക്കും സംഘടനകള്‍ക്കുമെല്ലാം കയ്യയച്ച്‌ നല്‍കിയിരുന്ന അദ്ദേഹത്തിന്റെ പത്തു വര്‍ഷത്തെ സേവനത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ആദരിക്കുകയും ചെയ്തിരുന്നു. മൂന്ന് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ബംഗലുരുവില്‍ കോവിഡിനെതിരേ പോരാട്ടത്തില്‍ മുന്നില്‍ നിന്ന ഡോക്ടര്‍ മഞ്ജുനാഥ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration