Saturday, May 04, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News Fact Check

ഇന്ത്യയിലെ ആദ്യ എയർ ആംബുലൻസ് മാതാ അമൃതാന്ദമയി രാഷ്ട്രത്തിന് സമർപ്പിച്ചോ? സത്യാവസ്ഥ ഇതാണ്

30 April 2020 11:50 AM

ലോകത്ത് എവിടെയുമുള്ള ആരോഗ്യ മേഖല എക്കാലവും നേരിടുന്ന ഒരു വെല്ലുവിളിയാണ് രോഗിക്ക് കൃത്യ സമയത്ത് ചികിത്സ ലഭ്യമാക്കുക എന്നുള്ളത്. അടിയന്തിര ശസ്ത്രക്രീയ ആവശ്യമായവർ, അവയവം മാറ്റി വയ്‌ക്കേണ്ടി വരുന്നവർ ഇവരുടെയൊക്കെ ചികിത്സയ്ക്ക് പലപ്പോഴും ദൂരം ഒരു വലിയ തടസ്സമാകാറുണ്ട്. ഇത്തരം കേസുകളുമായി റോഡുമാർഗം സഞ്ചരിക്കേണ്ടി വരുമ്പോൾ മാധ്യമങ്ങൾ വഴി മുന്നറിയിപ്പ് നൽകിയശേഷം പോലീസ് സഹായത്തോടെ ഗതാഗത തടസ്സങ്ങൾ നീക്കുകയാണ് പതിവ്. കേരളത്തിൽ ഇത് വിജയകരമായി ചെയ്യുന്നുണ്ടെങ്കിലും ഏറെ ശ്രമകരമായതും സമ്മർദ്ധമേറിയതുമായ പരിശ്രമമാണിത്.

ഇതിനു പരിഹാരമായി എയര്‍ ആംബുലന്‍സ് എന്ന ആശയം മുൻ സർക്കാർ മുന്നോട്ടു കൊണ്ടുവന്നിരുന്നു.

എന്നാൽ ചില തടസ്സങ്ങൾ മൂലം പദ്ധതി നടപ്പായില്ല. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു പോരുന്ന ഒരു വാർത്തയാണ് ഇന്ത്യയിലെ ആദ്യ എയർ ആംബുലൻസ് മാതാ അമൃതാന്ദമയി രാഷ്ട്രത്തിന് സമർപ്പിച്ചു എന്നത്. ഇങ്ങനെയൊരു പദ്ധതിയെ പറ്റി മഠത്തിന്‍റെ വെബ്സൈറ്റിലും പരാമര്‍ശമുണ്ട്. പക്ഷേ പദ്ധതി ഇതുവരെ നടപ്പിലായിട്ടില്ല. ഈ വാർത്തയുടെ വിശദാംശങ്ങൾ നമുക്ക് അന്വേഷിച്ചു നോക്കാം

വസ്തുതാ വിശകലനം

ഞങ്ങൾ വാർത്തയുടെ വിശദാംശങ്ങൾക്കായി ഓൺലൈനിൽ തിരഞ്ഞപ്പോൾ 2015 ൽ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് സര്‍ക്കാരും ഒപ്പം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഇങ്ങനെയൊരു പദ്ധതി മുന്നോട്ടു വച്ചതായി വാർത്തകൾ ലഭിച്ചു. എന്നാൽ പദ്ധതി ദൗർഭാഗ്യ വശാൽ നടപ്പായില്ല. അന്നത്തെ ആരോഗ്യമന്ത്രി വിഎസ് ശിവകുമാർ എയർ ആംബുലൻസ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതും നടപ്പായില്ല.

ഇന്ത്യയിൽ പല പ്രമുഖ ആശുപത്രികളും എയർ ആംബുലൻസ് സേവനം നാളുകളായി ഉപയോഗപ്പെടുത്തുന്നതായി വാർത്തകളുണ്ട്. ഇപ്പോൾ കേരളത്തിൽ ചില സ്വകാര്യ കമ്പനികൾ എയർ ആംബുലൻസ് സൗകര്യം നൽകുന്നുണ്ട്. അവരുടെ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാണ്.

ഒന്നാം ലോക മഹായുദ്ധ കാലം മുതല്‍ എയര്‍ ആംബുലന്‍സ് സംവിധാനം വികസിപ്പിച്ചെടുക്കാന്‍ ഇന്‍ഡ്യ ശ്രമിച്ചിരുന്നതായി ചരിത്ര രേഖകള്‍ പറയുന്നു.

അമൃതാനന്ദ മയി മഠത്തിൽ നിന്നും ഇന്ത്യയിലെ ആദ്യത്തെ എയര്‍ ആംബുലൻസ് സേവനം രാഷ്ട്രത്തിന് സമർപ്പിച്ചോ എന്നറിയാനായി ഞങ്ങൾ മഠവുമായി ബന്ധപ്പെട്ടു. ഈ വാർത്ത തെറ്റാണെന്നാണ് അവിടെ നിന്നും അറിയാൻ കഴിഞ്ഞത്. അമൃതാനന്ദമയി മഠം ഇതുവരെ എയർ ആംബുലൻസ് സേവനം ആരംഭിച്ചിട്ടില്ല. ഇതിനായി പദ്ധതികൾ ആശുപതിയുടെ നേതൃത്വത്തിൽ തുടങ്ങി വച്ചെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ മൂലം പൂർത്തീകരിക്കാനായില്ല. കൂടാതെ ഞങ്ങളുടെ പ്രതിനിധി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി ബന്ധപ്പെട്ടപ്പോൾ ആശുപതിയുടെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ വാർത്ത തെറ്റാണെന്ന് ഞങ്ങളോട് വിശദമാക്കി.

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ഇന്ത്യയിലെ ആദ്യ എയർ ആംബുലൻസ് മാതാ അമൃതാന്ദമയി രാഷ്ട്രത്തിന് സമർപ്പിച്ചു എന്ന തരത്തിൽ പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തകളാണ്. ഇന്ത്യയിൽ 2010 മുതൽ എയർ ആംബുലൻസ് സേവനം നടത്തുന്നതായി വാർത്തകളുണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration